പെരിന്തല്‍മണ്ണ: ഏലംകുളം, പുലാമന്തോള്‍ വില്ലേജുകളിലെ മണല്‍ കടവുകളില്‍ സബ് കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ രാത്രി നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് ടിപ്പറുകള്‍ പിടികൂടി. ഏലംകുളത്തെ തോണിക്കടവില്‍നിന്ന് മണല്‍ നിറച്ച ഒരു ടിപ്പറും മാപ്പാട്ടുകര-പെരുമ്പറമ്പ് ഭാഗത്തുനിന്ന് മണ്ണ് കടത്താന്‍ ഉപയോഗിച്ച രണ്ട് ടിപ്പറുകളുമാണ് പിടിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കിന് ഭീഷണിയാകുന്ന തരത്തില്‍ മണലൂറ്റല്‍ നടക്കുന്നതായി കണ്ടെത്തി. അനധികൃതമായി ചാക്കുകളില്‍ നിറച്ച മൂന്ന് ലോഡ് മണല്‍ പുഴയില്‍ തള്ളി. വ്യാഴാഴ്ച രാത്രി പത്തിന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ ആറുവരെ നീണ്ടു. പുലര്‍ച്ചെ 1.45നും 2.30നും ഇടയിലാണ് വാഹനങ്ങള്‍ പിടികൂടിയത്. സബ് കലക്ടര്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടുമാരായ പി. വിജയകുമാരന്‍, വയങ്കര രാമനാഥന്‍, രാഘവന്‍, ഡി. ഷിബുമോന്‍, അബ്ദുല്‍ ഫത്താഹ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.