ബ്ളേഡ് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി

ഈരാറ്റുപേട്ട: സ്വകാര്യ പണമിടപാടിനെ എതിര്‍ത്തതിന് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. മേലുകാവ് കൊടുമ്പിടി, നിരപ്പേല്‍ വിഷ്ണു തങ്കപ്പനാണ് മേലുകാവ് പൊലീസിന്‍െറ മര്‍ദനമേറ്റ് പാലാ ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്‍െറ പിതൃസഹോദരന്‍ നിരപ്പേല്‍ രാജപ്പന്‍ പ്രദേശത്തെ രാഷ്ട്രീയ നേതാവാണ്. പ്രദേശത്ത് അനധികൃത പണമിടപാട് നടത്തുന്നതിനെതിരെ രാജപ്പന്‍ ഇടപെടുകയും പലരെയും രക്ഷിക്കുകയും ചെയ്തതിലെ വൈരാഗ്യത്തില്‍ കള്ളക്കേസില്‍ കസ്റ്റഡിയിലെടുത്ത് വിഷ്ണുവിനെ പൊലീസ് മര്‍ദിക്കുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് അതിക്രൂരമായി തന്നെ മര്‍ദിച്ച വിവരം വിഷ്ണു മജിസ്ട്രേറ്റിനോട് പറയുന്നത്. മജിസ്ട്രേറ്റ് വിഷ്ണുവിന് ജാമ്യം നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.