ടി.പി കേസിലെ പ്രതികളുടെ മൊബൈല്‍ ഉപയോഗം; ആറ് ജയില്‍ വാര്‍ഡന്‍മാര്‍ക്കെതിരെ റിപോര്‍ട്ട്

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂ൪ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ ആറ് ജയിൽ  വാ൪ഡൻമാ൪ കുറ്റക്കാരാണെന്ന് റിപ്പോ൪ട്ട്. ജയിൽ ഡി.ജി.പിയാണ് റിപ്പോ൪ട്ട് സമ൪പ്പിച്ചത്.

ജയിലിൽ നിന്ന് അണ്ണൻ സിജിത്ത് വിളിച്ച പന്ത്രണ്ടോളം പേരെ ചോദ്യം ചെയ്തു. ഒഡിഷാ സ്വദേശിയുടെ പേരിൽ എടുത്ത സിം കാ൪ഡ് ഉപയോഗിച്ചാണ് സിജിത്ത് ഫോൺ ചെയ്തിരുന്നത്.  സിജിത്ത് വിയ്യൂരിൽ വന്ന ശേഷം ആയിരത്തിൽ അധികം കോളുകൾ വിളിച്ചതായി കണ്ടത്തെിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.