മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം തേടി കലക്ടര്‍ ജലസ്രോതസ്സുകള്‍ സന്ദര്‍ശിച്ചു. ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്ന പദ്ധതികള്‍ മൂന്നുമാസത്തിനകം നടപ്പാക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. മെഡിക്കല്‍ കോളജിലെ പ്രധാന ജലസ്രോതസ്സായ വലിയകുളം വിപുലീകരിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്കാണ് മുന്‍ഗണന നല്‍കുന്നത്. പുതിയ ആശുപത്രിക്ക് പിറകിലായി ഒന്നര ഏക്കര്‍ പാടശേഖരം ഏറ്റെടുത്ത് ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്ന മഴപ്പൊലിമ പദ്ധതിയും ഭൂഗര്‍ഭജലവകുപ്പിന്‍െറ 10 കുഴല്‍ കിണര്‍ പദ്ധതിയില്‍ മൂന്നെണ്ണവും മെഡിക്കല്‍ കോളജുകളില്‍ നടപ്പാക്കുന്ന പദ്ധതിയും ഉടന്‍ നടപ്പാക്കുമെന്നും കലക്ടര്‍ എം.എസ്.ജയ അറിയിച്ചു. എ.ഡി.സി.എം ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. ഷെര്‍ളി വാസു, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയ സംഘം കലക്ടറോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.