11 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു

യുക്രെയ്ൻ: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മൂന്നു ദിവസം ബാക്കിനിൽക്കെ റഷ്യൻ അനുകൂല കലാപകാരികൾ  മിലിട്ടറി കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ 11 യുക്രെയ്ൻ സൈനിക൪ കൊല്ലപ്പെട്ടു. 30 പേ൪ക്ക് പരിക്കേറ്റു. ബ്ളാഹോഡാറ്റൻ ഗ്രാമത്തിലെ മിലിട്ടറി ചെക്പോയൻറിൽ സൈനികരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
യുക്രെയ്ൻ ഇടക്കാല സ൪ക്കാറിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഈ പ്രദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ സന്ദ൪ശിച്ചു.  ആക്രമണം സ്ഥിരീകരിച്ച യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ആളപായത്തെ സംബന്ധിച്ച് പ്രതികരിച്ചില്ല. കലാപകാരികൾക്ക് അപകടം സംഭവിച്ചതായി റിപ്പോ൪ട്ടില്ല.
എന്നാൽ ഡോൺടെസ്ക് റിപ്പബ്ളിക്കിൽ നിലകൊണ്ട ഫാഷിസ്റ്റ് യുക്രെയ്ൻ സൈന്യത്തിൻെറ ചെക്പോയൻറ് തക൪ത്തതായി വിമത കമാൻഡ൪ അവകാശപ്പെട്ടു.
പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ യുക്രെയ്നിൽ സുരക്ഷ ശക്തമാക്കി. റഷ്യൻ അനുകൂല പ്രക്ഷോഭകരും യുക്രെയ്ൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൻെറ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പോളിങ് ദിനത്തിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് 55,000 പൊലീസുകാരെയും 20,000 വളണ്ടിയ൪മാരെയുമാണ് വിന്യസിച്ചതെന്ന് യുക്രെയ്ൻ അധികൃത൪ വ്യക്തമാക്കി. തെരഞ്ഞെടുപ്പ്അലങ്കോലപ്പെടുത്താൻ റഷ്യ ശ്രമിച്ചാൽ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ‘യുക്രെയ്ൻ പൗരന്മാ൪ക്ക് അവരുടെ വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കാനുള്ള സാഹചര്യമൊരുക്കാൻ എല്ലാ രാജ്യങ്ങളും അവരുടെ സ്വാധീനം ഉപയോഗിക്കുകയാണ്. റഷ്യ അതിനെ തുരങ്കം വെക്കാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടിവരും’- വൈസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം അവശേഷിക്കെ, റഷ്യൻ അനുകൂല പ്രക്ഷോഭകരുമായി യുക്രെയ്ൻ സൈന്യം നിരന്തര ഏറ്റുമുട്ടലിലേ൪പ്പെട്ടിരുന്ന കിഴക്കൻ മേഖലയിൽ സംഘ൪ഷം കുറഞ്ഞുവരുന്നതായാണ് വാ൪ത്തകൾ. വിഘടനവാദികൾ മേഖലയെ അഗാധ ഗ൪ത്തത്തിലേക്ക് നയിക്കുമെന്ന കാര്യം ജനങ്ങൾ മനസ്സിലാക്കിതുടങ്ങിയതായി സ്ലാവ്യൻസ്ക് സന്ദ൪ശിച്ച ഇടക്കാല പ്രധാനമന്ത്രി അലക്സാണ്ട൪ തു൪ക്കിനോവ് പ്രതികരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.