വ്യാപാരിയെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി

ചങ്ങനാശേരി: ആറംഗസംഘം വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ചതായി പരാതി. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെട്ടിത്തുരുത്ത് കരിമറ്റം സിബിച്ചന്‍െറ വീട്ടില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. സിബിച്ചന്‍െറ മകള്‍ നന്ദനയുടെ ആദ്യകുര്‍ബാന സ്വീകരണത്തിനു ശേഷമുള്ള ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സിബിച്ചന്‍െറ ഭാര്യ മിനി (40), ബന്ധുക്കളായ മുല്ലശേരി കുഞ്ഞമ്മ തോമസ് (55), കരിമറ്റം അന്തോനിച്ചന്‍(12),ബിജോ ബിജു(9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിജോ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്, മറ്റുള്ളവര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ്.തിങ്കളാഴ്ച രാത്രി സംഘം സിബിച്ചന്‍െറ വീടിന്‍െറ വാതിലുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ വരുത്തിയതായും പരാതിയില്‍ പറയുന്നു. സിബിച്ചന്‍െറ മാതാവ് മറിയാമ്മ ജേക്കബിനും (85) സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാര്‍ക്കറ്റിലുള്ള സിബിച്ചന്‍െറ പച്ചക്കറിക്കടയില്‍ ചൊവ്വാഴ്ച എത്തിയ സംഘം ജീവനക്കാര്‍ക്കു നേരെയും ഭീഷണിയുയര്‍ത്തിയതായും പറയുന്നു. വസ്തു സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ ചങ്ങനാശേരി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.