വേനല്‍മഴയില്‍ മലയോരത്ത് വ്യാപക നാശം

ഇരിട്ടി/കേളകം: ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും മിന്നലിലും മലയോരത്ത് വന്‍ നാശം. കനത്ത കാറ്റില്‍ വെളിമാനത്ത് നാല് വീടുകള്‍ക്ക് നാശം സംഭവിച്ചു. ശിവന്‍ വേങ്ങത്താനത്തിന്‍െറ വീട് കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. കല്ലംപറമ്പില്‍ അനൂപിന്‍െറ വീട് മരം വീണും തകര്‍ന്നു. ഇടശ്ശേരി നൈജി, പറമ്പില്‍ ഫസീല എന്നിവരുടെ വീടുകളുടെ ഓട്, ആസ്ബസ്റ്റോസ് ഷീറ്റ് എന്നിവ കാറ്റില്‍ പാറിപ്പോയി. വൈദ്യുതി ബന്ധം താറുമാറായത് മലയോരത്തെ ഇരുട്ടിലാക്കി. കൊട്ടിയൂര്‍, ആറളം, പേരാവൂര്‍ മേഖലയിലെ വിതരണ ലൈനുകള്‍ തകരാറിലായതോടെയാണ് വൈദ്യുതി വിതരണം മുടങ്ങിയത്. വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ കനത്ത മിന്നലിലാണ് ലൈനുകള്‍ തകരാറിലായത്. കൊട്ടിയൂര്‍, കണിച്ചാര്‍, കേളകം, പേരാവൂര്‍ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഇത് ദുരിതം വിതച്ചത്. അറ്റ കുറ്റപണികള്‍ നടത്തി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രാത്രി വൈകിയും അധികൃതര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.