ഇളനീരിന് ക്ഷാമം; ദാഹമകറ്റാന്‍ പനങ്കരിക്കും

കുറ്റ്യാടി: തേങ്ങവില ഉയര്‍ന്നതോടെ കര്‍ഷകര്‍ ഇളനീര്‍ വില്‍പന കുറച്ചു. തേങ്ങ കിലോക്ക് 10 രൂപ വരെയായി താഴ്ന്നപ്പോള്‍ കര്‍ഷകര്‍ വ്യാപകമായി ഇളനീരുകള്‍ വ്യാപാരികള്‍ക്ക് വെട്ടി വിറ്റു. ഇപ്പോള്‍ കിലോക്ക് 30 രൂപ വരെയായി ഉയര്‍ന്നതോടെ ഇളനീര്‍ വില്‍ക്കാന്‍ മടിയായി. ഇളനീര്‍ വെട്ടിയിറക്കാനുള്ള ചെലവും അതിന്‍െറ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ മെച്ചമില്ലത്രെ. തേങ്ങപറി എളുപ്പവും നല്ല വിലയും കിട്ടുന്നു.ഇളനീര്‍ ക്ഷാമം മുതലാക്കി തമിഴ്നാട്ടുകാര്‍ പനങ്കരിക്കുമായി രംഗത്തിറങ്ങി. 30 രൂപക്കാണ് പനങ്കരിക്ക് വില്‍ക്കുന്നത്. ഇളനീരിന് 25 രൂപയേ ഉള്ളൂ. പനങ്കരിക്കില്‍ വെള്ളവുമില്ല. കരിക്കിനുള്ളിലെ അലിസ രൂപത്തിലുള്ള വസ്തു തിന്നാം. ജ്യൂസാക്കിയും കഴിക്കാം. പൊള്ളാച്ചിയില്‍നിന്ന് കൊണ്ടുവന്ന് റോഡരികില്‍ വെച്ചാണ് വില്‍പന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.