സ്കൂള്‍ ജീവനക്കാരിയുടെ ഭര്‍ത്താവ് വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നെന്ന്

ആലപ്പുഴ: പെരിങ്ങലിപ്പുറം പഞ്ചായത്ത് യു.പി സ്കൂളിൽ പ്രകൃതിവിരുദ്ധ പീഡനം നടക്കുന്നതായ പരാതിയിൽ അന്വേഷണ റിപ്പോ൪ട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ കലക്ട൪ക്ക് കൈമാറി. സ്കൂളിലെ ഒരു ജോലിക്കാരിയുടെ ഭ൪ത്താവിനെതിരെയാണ് ആരോപണം ഉയ൪ന്നിട്ടുള്ളത്.
അതിനിടെ കൃത്യനി൪വഹണത്തിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയ സ്കൂളിലെ പ്രഥമാധ്യാപകനെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ബുധനൂ൪ പഞ്ചായത്തിന് കീഴിലുള്ളതാണ് പെരിങ്ങലിപ്പുറം യു.പി സ്കൂൾ.
ഭാര്യയുടെ ജോലിയുടെ പേരിൽ അധികാരഭാവത്തോടെ സ്കൂളിലെത്തുന്ന ഭ൪ത്താവ് കുട്ടികളെ പലരീതിയിലും ശല്യംചെയ്യുന്നതായാണ് പരാതി. ഇതുസംബന്ധിച്ച് പ്രഥമാധ്യാപകനോട് രക്ഷിതാക്കൾ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
സ്കൂളിൻെറ പ്രവ൪ത്തനം നല്ലരീതിയിൽ കൊണ്ടുപോകുന്ന കാര്യത്തിൽ പ്രഥമാധ്യാപകൻ യാതൊരു ശ്രദ്ധയും നൽകുന്നില്ലെന്ന പരാതി നേരത്തെ ഉള്ളതാണ്്. ക്ളാസുകൾ മുടക്കംകൂടാതെ നടത്തുന്ന കാര്യത്തിൽ പോലും  വീഴ്ചയുണ്ടാകുന്നു.
ശമ്പളബിൽ കൃത്യമായി എഴുതിനൽകാറില്ലെന്ന് അധ്യാപക൪ക്കും പരാതിയുണ്ട്. ഇത്തരം പരാതികളിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രഥമാധ്യാപകനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. നടപടിക്ക് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളുമായി ബന്ധമില്ലെന്ന് അധികൃത൪ സൂചിപ്പിച്ചു.
കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനം സംബന്ധിച്ച പരാതിയിൽ ഡി.ഇ.ഒ കഴിഞ്ഞദിവസം സ്കൂളിലെത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോ൪ട്ടാണ് ഡെപ്യൂട്ടി ഡയറക്ട൪ ജിമ്മി കെ. ജോസ് കലക്ട൪ക്ക് കൈമാറിയത്. പരാതിയിൽ വാസ്തവമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാ൪ക്കെതിരെ നടപടി എടുക്കുന്നതിന് മുമ്പ് ശാസ്ത്രീയമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ഡി.ഡി ജിമ്മി കെ. ജോസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് കലക്ട൪ക്ക് റിപ്പോ൪ട്ട് നൽകിയത്.
കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ, അധ്യയനവ൪ഷം അവസാനിക്കാറായ സാഹചര്യത്തിൽ അന്വേഷണത്തിൻെറ ഗതിയെക്കുറിച്ച് രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. സി.പി.എമ്മിന് നി൪ണായക സ്വാധീനമുള്ള പഞ്ചായത്തിൽ സ്കൂൾ ഭരണവും നിയന്ത്രണത്തിലാണ്. ആരോപണ വിധേയരായവരെ സംരക്ഷിക്കാൻ സി.പി.എം ശ്രമിക്കുന്നതായും രക്ഷിതാക്കൾക്ക് ആക്ഷേപമുണ്ട്. അന്വേഷണം വൈകിയത് ഇതുകൊണ്ടാണെന്നും സംശയിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.