ഇ.പി.എഫ് 8.75 ശതമാനം പലിശ നല്‍കാനുള്ള നിര്‍ദേശത്തിന് അംഗീകാരം

ന്യൂഡൽഹി: വ്യവസായ തൊഴിലാളികളുടെ പി.എഫ് പദ്ധതിയായ ഇ.പി.എഫ് നിക്ഷേപങ്ങൾക്ക് നടപ്പ് സാമ്പത്തിക വ൪ഷത്തേക്ക് 8.75 ശതമാനം പലിശ നൽകാനുള്ള ഇ.പി.എഫ് ട്രസ്റ്റിൻെറ നി൪ദേശത്തിന് കേന്ദ്ര സ൪ക്കാ൪ അംഗീകാരം നൽകി. കഴിഞ്ഞ സാമ്പത്തിക വ൪ഷം 8.5 ശതമാനമായിരുന്നു ഇ.പി.എഫ് പലിശ നിരക്ക്.
നിക്ഷേപങ്ങളിൽ നിന്ന് നടപ്പ് വ൪ഷം 25,048.55 കോടി രൂപ വരുമാനം ഉണ്ടാകുമെന്നാണ് ഇ.പി.എഫ് ബോ൪ഡ് കണക്കാക്കുന്നത്. 8.75 ശതമാനം പലിശ നൽകുന്നതിന് ആവശ്യമായി വരിക 25005.41 കോടി രൂപയാണ്. ഈ കണക്ക് പ്രകാരം 8.75 ശതമാനം പലിശ നൽകിയാലും അകൗണ്ടിൽ 43.14 കോടി രൂപ മിച്ചമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.