മുണ്ടന്‍വേലി സാന്തോം കോളനിയിലെ 104 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം

കൊച്ചി: മുണ്ടൻവേലി സാന്തോം കോളനിയിലെ 104 കുടുംബങ്ങൾക്ക് കൊച്ചി കോ൪പറേഷൻ പാ൪പ്പിട സൗകര്യമൊരുക്കുന്നു. കേന്ദ്ര സ൪ക്കാ൪  നഗരദരിദ്ര൪ക്ക് അടിസ്ഥാനതല സൗകര്യമൊരുക്കുന്ന പദ്ധതിയായ ബി.എസ്.യു.പി പദ്ധതിയിൽ പെടുത്തി  22ാം ഡിവിഷനിലാണ് കോ൪പറേഷൻെറ ഏറ്റവും ബൃഹത്തായ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഒരു വീടിന് 7.92 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് 104 വീടുകൾക്കായി 8.24 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങൾക്ക് 3.80 കോടി രൂപയും ചെലവുവരും. രണ്ട് മുറികളും അടുക്കളയും ടോയ്ലറ്റ് സൗകര്യങ്ങളുമുള്ള ഈ വീട് 347 ചതുരശ്ര അടി വിസ്തീ൪ണത്തിലാണ് നി൪മിക്കുന്നത്.  ഓരോ നിലയിലും രണ്ട് വീടുകൾ ഉള്ള മൂന്ന് നില ബ്ളോക്കുകളിലായാണ് 104 വീടുകളും നി൪മിക്കുന്നതെന്ന് മേയ൪ ടോണി ചമ്മണി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര സ൪ക്കാ൪ അനുവദിച്ച പദ്ധതിയിൽ 50 ശതമാനം കേന്ദ്രസഹായവും 30 ശതമാനം സംസ്ഥാന സഹായവും 20 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതവുമാണ്. പൊതുമരാമത്ത് വകുപ്പിൻെറ അനുമതി കിട്ടിയാലുടൻ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ പദ്ധതിയുടെ നി൪മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിങ്കളാഴ്ച വൈകുന്നേരം എട്ടിന് തോപ്പുംപടി ഗ്രൗണ്ടിൽ നടത്തും. മേയ൪ ടോണി ചമ്മണി അധ്യക്ഷത വഹിക്കും.  കേന്ദ്രമന്ത്രി കെ.വി. തോമസ് എഫ്.എ.സി.ടിക്ക് വ൪ക്ക് ഓ൪ഡ൪ കൈമാറും. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഡൊമനിക് പ്രസൻേറഷൻ എം.എൽ.എ എന്നിവ൪ പങ്കെടുക്കും.
വീടുകൾ അനുവദിക്കുന്നത് സ്ത്രീകളുടെ പേരിലാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടുകൂടിയാണ് ഗൃഹ സമുച്ചയത്തിൻെറ നി൪മാണം ആരംഭിക്കുന്നത്. നി൪മാണ സാമഗ്രികളുടെയും കൂലിച്ചെലവിൻെറയും അമിതമായ വ൪ധന മൂലം പദ്ധതിവഴി ലഭിച്ച തുകകൊണ്ട് നി൪മാണം തുടങ്ങാൻ കഴിയാതെ വന്നിരുന്നു. കേന്ദ്രമന്ത്രി കെ.വി. തോമസിൻെറ നേതൃത്വത്തിൽ നടത്തിയ യോഗങ്ങളുടെ ഫലമായി പല പൊതുമേഖല സ്ഥാപനങ്ങൾ ഗൃഹസമുച്ചയത്തിൻെറ നി൪മാണപ്രവ൪ത്തനത്തിൽ പങ്കാളികളാവാമെന്ന് സമ്മതിക്കുകയും ആറു കോടിയോളം രൂപ നൽകുകയും ചെയ്തു. എഫ്്.എ.സി.ടിയുടെ എൻജിനീയറിങ് വിഭാഗമായ ഫെഡോയാണ് ഈ പദ്ധതിക്കുവേണ്ട സാങ്കേതിക സഹായം ഒരുക്കുന്നത്. സമയബന്ധിതമായി ഈ പദ്ധതി പൂ൪ത്തിയാക്കുന്നതിന് ജിപ്സം ബോ൪ഡുകൾ ഉപയോഗിച്ചാണ് നി൪മാണം നടത്തുക. ഇതുവഴി നി൪മാണച്ചെലവിൻെറ 30 ശതാമനം കുറക്കാൻ സാധിക്കും. മാത്രമല്ല നി൪മാണം പൂ൪ത്തിയാക്കുന്നതിനാവശ്യമായ സമയത്തിനും കുറവുണ്ട്. പരമാവധി ഒരു വ൪ഷം കൊണ്ട് പൂ൪ത്തിയാക്കാൻ സാധിക്കുമെന്ന് ഫെഡോ ഉറപ്പ് നൽകിയിട്ടുണ്ട്. വാ൪ത്താസമ്മേളനത്തിൽ കോ൪പറേഷൻ അസി. സെക്രട്ടറി അനുജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ആ൪. ത്യാഗരാജൻ, എക്സിക്യൂട്ടീവ് എൻജിനീയ൪ ഗിരിജാദേവി, ഫെഡോ ചീഫ് എൻജിനീയ൪ എ.ആ൪.പി സെൻ, എഫ്.എ.സി.ടി ഡെപ്യൂട്ടി എൻജിനീയ൪ കെ.എഫ്. സാജോ, ബി.എസ്.യു.പി ഇപ്ളിമെൻേറഷൻ പ്രോജക്ട് മേധാവി ജേക്കബ് എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.