അരീക്കോട്: ഭൂമി വിൽപനക്കെന്ന് പറഞ്ഞ് കാറിൽ കൊണ്ടുപോകുന്നതിനിടെ ബ്ളാക്മെയിൽചെയ്ത് പത്തരലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ ഊ൪ങ്ങാട്ടിരി കുരിക്കലമ്പാട് സ്വദേശിനി മുനീബക്കെതിരെ (34) അരീക്കോട് പൊലീസ് കേസെടുത്തു. കൊടിയത്തൂ൪ സ്വദേശിയുടെ പരാതിയിലാണ് കേസ്. വിൽക്കാനുള്ള സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോകുകയും വഴിയിൽനിന്ന് കാറിൽ കയറ്റിയ 25 വയസ്സ് തോന്നിക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന് പറഞ്ഞ് ബഹളം വെച്ചെന്നുമാണ് പരാതി.
ആളുകളെ വിളിച്ചുകൂട്ടി സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിപ്പിക്കുകയും തുട൪ന്ന് ഭീഷണിപ്പെടുത്തി എട്ടുലക്ഷം രൂപ വാങ്ങിയെന്നും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.