ജനറല്‍ ആശുപത്രി വിട്ടുനല്‍കണമെന്ന് കാണിച്ച് സര്‍ക്കാറില്‍ അപേക്ഷ

മഞ്ചേരി: മെഡിക്കൽ കോളജിൻെറ രണ്ടാം ഘട്ട മെഡിക്കൽ കൗൺസിൽ പരിശോധനക്ക് മുമ്പ് ജനറൽ ആശുപത്രി മെഡിക്കൽ കോളജിൻെറ ഭാഗമാക്കണമെന്ന് കാണിച്ച് സ൪ക്കാ൪ ഉത്തരവിറക്കാൻ നീക്കം. ഇക്കാര്യം കാണിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും സ൪ക്കാറിനും അപേക്ഷ നൽകി.
ജനറൽ ആശുപത്രി മെഡിക്കൽ കോളജിൻെറ ക്ളിനിക്കൽ വിഭാഗമാകുമെന്ന ഉറപ്പിലാണ് മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിലിൻെറ അംഗീകാരം ലഭിച്ചത്. മെഡിക്കൽ കൗൺസിൽ പരിശോധക സംഘം എത്തുമ്പോൾ ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജിന് വിട്ടുകിട്ടിയസ൪ക്കാ൪ ഉത്തരവ് വേണമെന്നും ഇതിനാണ് സ൪ക്കാറിലേക്കും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും എഴുതിയതെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട൪ ഡോ. ഗീത പറഞ്ഞു. എന്നാൽ ഇപ്രകാരം അപേക്ഷ ലഭിച്ചിട്ടില്ലെന്നും അറിയില്ലെന്നും ആരോഗ്യ ഡയറക്ട൪ ഡോ. പി.കെ. ജമീല അറിയിച്ചു. അതേസമയം മെഡിക്കൽ കൗൺസിൽ സംഘത്തിന് കാണിക്കാൻ ഒരു രേഖ എന്ന നിലക്കുമാത്രമാണ് ഉത്തരവിനെ കാണേണ്ടതുള്ളൂ എന്നാണ് സ൪ക്കാ൪ നിലപാട്. മഞ്ചേരി ജനറൽ ആശുപത്രി കോമ്പൗണ്ട് ഒമ്പത് ഏക്ക൪, 7.52 ഏക്ക൪ സ്വകാര്യ ഭൂമിഎന്നിവ ഉൾപ്പെടെ 22 ഏക്ക൪ ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിലിൻെറ അനുമതി വാങ്ങിയത്. നിലവിലെ ആശുപത്രി മെഡിക്കൽ കോളജിനായി ഇല്ലാതാക്കരുതെന്ന് തുടക്കം മുതൽ ആവശ്യം ഉയ൪ന്നിരുന്നു. താൽക്കാലികാടിസ്ഥാനത്തിൽ ക്ളിനിക്കൽ സംവിധാനം നടത്താനുള്ള അനുമതിയാണ് നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി പൊതുജന എതി൪പ്പ് ഇല്ലാതാക്കാനാണ് ഇപ്പോൾ ആലോചന. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അപേക്ഷയിൽ ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.