ബി.ജെ.പി വയോധികരെ മാറ്റിനിര്‍ത്തുന്നതിനെതിരെ അദ്വാനി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയോധികരായ നേതാക്കളെ മുഴുവൻ മാറ്റിനി൪ത്തി പുതുമുഖങ്ങളെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തിന് കീറാമുട്ടിയായി അദ്വാനി.
പാ൪ട്ടി അധ്യക്ഷൻ രാജ്നാഥ് സിങ്ങും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും തീരുമാനിച്ച പദ്ധതി സ്വന്തം സ്ഥാനാ൪ഥിത്വം ആവ൪ത്തിച്ച് പ്രഖ്യാപിച്ച് അട്ടിമറിക്കാനാണ് അദ്വാനിയുടെ ശ്രമം.
ലോക്സഭയിൽനിന്ന് രാജ്യസഭയിലേക്ക് മാറാൻ തന്നോടാരും പറഞ്ഞിട്ടില്ളെന്ന് അദ്വാനി തിങ്കളാഴ്ച മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. അത്തരമൊരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ താൻ നേരത്തേതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറുമായിരുന്നു. ആരെങ്കിലും നേരിട്ട് പറഞ്ഞാൽ അക്കാര്യം ആലോചിക്കുമെന്നും അദ്വാനി വ്യക്തമാക്കി.
മറ്റൊരു മുതി൪ന്ന നേതാവ് മുരളി മനോഹ൪ ജോഷിയും ലോക്സഭയിൽനിന്ന് രാജ്യസഭയിലേക്ക് മാറ്റാനുള്ള നീക്കത്തെ എതി൪ത്തു. വാരാണസി ലോക്സഭാ സീറ്റിൽ  തൻെറ പേ൪ നി൪ദേശിക്കണമെന്ന് ജോഷി പാ൪ട്ടി അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.