മന്ത്രി ഷിന്‍ഡെ ദാവൂദ് സംഘത്തെ സഹായിച്ചെന്ന് ആരോപണം

ന്യൂഡൽഹി: ആഭ്യന്തര മന്ത്രി സുശീൽകുമാ൪ ഷിൻഡെ അധോലോക രാജാവ് ദാവൂദ് ഇബ്രാഹീമുമായി ബന്ധമുള്ള വ്യവസായിയെ സംരക്ഷിച്ചെന്ന് ആരോപണം. മുംബൈ സ്വദേശിയായ വ്യവസായിയെ ചില കേസുകളിൽ പൊലീസ് ചോദ്യംചെയ്യാനൊരുങ്ങിയപ്പോൾ ഷിൻഡെ ഇടപെട്ട് തടഞ്ഞെന്ന്  മുൻ ആഭ്യന്തര സെക്രട്ടറി ആ൪.കെ. സിങ് ആരോപിച്ചു. കഴിഞ്ഞ ജൂണിൽ സ൪വീസിൽനിന്ന് വിരമിച്ച ആ൪.കെ. സിങ് ഈയിടെ ബി.ജെ.പിയിൽ ചേ൪ന്നിരുന്നു.  ആ൪.കെ. സിങ്ങിൻെറ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് കോൺഗ്രസ് വിശദീകരിച്ചു.  സത്യമായിരുന്നെങ്കിൽ, സ൪വീസിലിരിക്കെ ഇക്കാര്യം എന്തുകൊണ്ട് വെളിപ്പെടുത്തിയില്ളെന്ന് കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി ചോദിച്ചു. ഷിൻഡെയെ ഉടൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം   -ബി.ജെ.പി നേതാവ് രവിശങ്ക൪ പ്രസാദ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.