ലക്ഷങ്ങള്‍ മുടക്കിവാങ്ങിയ കൊയ്ത്തു- മെതിയന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു

മങ്കട: ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ കൊയ്ത്തുയന്ത്രവും മെതിയന്ത്രവും ഉപയോഗിക്കാനാളില്ലാതെ തുരുമ്പെടുത്തു നശിക്കുന്നു. 
മങ്കട ഗ്രാമപഞ്ചായത്തിലെ വെള്ളില തച്ചോത്ത് പാടശേഖര സമിതിയുടെ ഉടമസ്ഥതയിലുള്ള യന്ത്രങ്ങളാണ് വ൪ഷങ്ങളായി ഉപയോഗിക്കാതെ നശിക്കുന്നത്. ഗ്രാമപഞ്ചായത്ത് മങ്കട കൃഷിഭവൻ മുഖേന വെള്ളില-തച്ചോത്ത് പാടശേഖര സമിതിക്ക് എട്ടു വ൪ഷം മുമ്പ് നൽകിയതാണ് ഈ യന്ത്രങ്ങൾ. മെതിക്കാനുള്ള യന്ത്രവും കൊയ്യാനും നിലമുഴാനുപയോഗിക്കാനും പറ്റുന്ന മറ്റൊരു യന്ത്രവുമാണുള്ളത്. 
മെതിയന്ത്രം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് നീക്കാൻ തന്നെ വാഹനത്തിൻെറ സഹായം വേണം. താരതമ്യേന നെൽകൃഷി കുറഞ്ഞതും യന്ത്രം ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പ്രയാസങ്ങളും മൂലം ഇത് ഉപയോഗിക്കാൻ ആരും തയാറാകുന്നില്ല. വാങ്ങിയതിനുശേഷം ഒരു തവണ മാത്രമാണ് ഇത് ഉപയോഗിച്ചത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.