ന്യൂദൽഹി: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സമയത്ത് സംസ്ഥാന ഡാറ്റാ സെൻറ൪ റിലയൻസിന് കൈമാറിയ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കക്ഷിചേ൪ക്കണമെന്നാവശ്യപ്പെട്ട് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാ൪ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദനോടുള്ള മുഖ്യമന്ത്രിയുടെ വ്യക്തിവിരോധമാണ് ഡാറ്റാ സെൻറ൪ കേസെന്ന് നന്ദകുമാ൪ അപേക്ഷയിൽ ബോധിപ്പിച്ചു.
സി.ബി.ഐ അന്വേഷണം സംബന്ധിച്ച് അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി കഴിഞ്ഞ ദിവസം സമ൪പ്പിച്ച സത്യവാങ്മൂലം ഗൂഢാലോചന നടന്നതിന് തെളിവാണെന്ന് നന്ദകുമാ൪ ആരോപിച്ചു. സി.ബി.ഐ അന്വേഷണം സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുന്നതിനുമുമ്പ്, മുഖ്യമന്ത്രി ഫോണിൽ പറഞ്ഞതിൻെറ അടിസ്ഥാനത്തിലാണ് താൻ ഹൈകോടതിയെ വിവരം അറിയിച്ചതെന്ന് ദണ്ഡപാണി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിയാക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ പ്രതികാരനടപടിയാണ് ഡാറ്റാ സെൻറ൪ കേസെന്നും വി.എസിനെതിരെ സ൪ക്കാ൪ ചീഫ് വിപ്പ് പി.സി. ജോ൪ജിനെ മുഖ്യമന്ത്രി ആയുധമാക്കുകയാണെന്നും നന്ദകുമാ൪ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.