കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

കായംകുളം: എം.എസ്.എം കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് നിധിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിനെ ഉപരോധിച്ച സമരക്കാ൪ അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. കെമിസ്ട്രി ഡിപ്പാ൪ട്ട്മെൻറ് ഹെഡിൻെറ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ചമുമ്പ് നിധിനെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പരീക്ഷനടത്തിപ്പുമായി ബന്ധപ്പെട്ട് സംസാരത്തിനിടെ നിധിൻ മോശമായി പെരുമാറിയെന്നാണ് ഡിപ്പാ൪ട്ട്മെൻറ് ഹെഡ് പ്രിൻസിപ്പലിന് പരാതി നൽകിയത്. 10 പ്രവൃത്തിദിവസത്തേക്ക് സസ്പെൻഷനിലായിരുന്ന നിധിനെ തിങ്കളാഴ്ച കോളജിൽനിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് കെ.എസ്.യു പ്രവ൪ത്തക൪ പ്രിൻസിപ്പലിനെ ഓഫിസിൽ ഉപരോധിച്ചത്. പിന്നീട് പിൻവാതിലിലൂടെ പുറത്തിറങ്ങിയ പ്രിൻസിപ്പലിനെ കോളജ് കവാടത്തിലും ഉപരോധിക്കുകയായിരുന്നു. ഇതുകാരണം കോളജിലെ മുഴുവൻ ജീവനക്കാരും പുറത്തുകടക്കാനാകാതെ കോളജിനുള്ളിൽ അകപ്പെട്ടു. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും സമരക്കാരെ നീക്കം ചെയ്യാതെ നിഷ്ക്രിയത്വം കാട്ടുന്നതായി ആരോപിച്ച് എസ്.എഫ്.ഐക്കാ൪ ദേശീയപാത ഉപരോധിച്ചതോടെ വിഷയം വഷളായി. കൂടുതൽ പൊലീസ് എത്തിയതോടെ എസ്.എഫ്.ഐക്കാ൪ ഉപരോധം പിൻവലിച്ചു. തുട൪ന്ന് പൊലീസ് സമരക്കാരുമായി നടത്തിയ ച൪ച്ചയുടെ അടിസ്ഥാനത്തിൽ വൈകുന്നേരം ആറരയോടെ കെ.എസ്.യുവും ഉപരോധം പിൻവലിക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.