കൊല്ലം: എം.സി റോഡിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ആക്ഷൻ പ്ളാൻ തയാറാക്കാൻ കൊട്ടാരക്കര റൂറ൪ എസ്.പി സുരേന്ദ്രനെ കലക്ട൪ ബി. മോഹനൻ ചുമതലപ്പെടുത്തി. അന്താരാഷ്ട്ര നിലവാരത്തിൽ നി൪മിച്ച എം.സി റോഡിൽ ഇതിനകം നൂറുകണക്കിനാളുകളാണ് വാഹനാപകടത്തിൽ മരിച്ചത്.
ഞായറാഴ്ച കെ.എസ്.ആ൪.ടി.സി ഫാസ്റ്റ് പാസഞ്ചറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അഞ്ചുപേ൪ മരികാനിടയായ ചടയമംഗലം ശ്രീരംഗം വളവിൽ മാത്രം നൂറോളം പേ൪ വിവിധ അപകടങ്ങളിൽ മരിച്ചു.
വീതിയേറിയ റോഡിലെ അശാസ്ത്രീയമായ വളവുകളാണ് അപകടത്തിനിടയാക്കുന്നതെന്ന പരാതി ശക്തമാണ്. നാല് മാസംമുമ്പ് എം.സി റോഡിൽ നിലമേലിൽ ബസും കാറും കൂട്ടിയിടിച്ച് കടയ്ക്കൽ സ്വദേശികളായ അഞ്ചുപേ൪ മരിച്ചിരുന്നു.
എം.സി റോഡ് പുനനി൪മിച്ചപ്പോൾ വളവുകൾ ഒഴിവാക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.