കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും കൂറ്റൻ തണൽമരം വീണ് നാലു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് നാലിന് കോഴിക്കോട്-കണ്ണൂ൪ ദേശീയപാതയിൽ പുതിയങ്ങാടിയിലെ കാരന്തൂ൪ സഹകരണ ബാങ്കിന് സമീപത്തെ വൻമരമാണ് കടപുഴകിവീണത്.
റോഡിന് കുറുകെ മരം വീണതിനെ തുട൪ന്ന് ഗതാഗതം പൂ൪ണമായും തടസ്സപ്പെട്ടു. വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. വിവരമറിഞ്ഞ് വെള്ളിമാട്കുന്ന്, ബീച്ച് ഫയ൪ സ്റ്റേഷനുകളിൽ നിന്നെത്തിയ ഫയ൪ യൂനിറ്റുകൾ അഞ്ചു മണിക്കൂറോളം പണിപ്പെട്ടാണ് മരം പൂ൪ണമായി മുറിച്ചുമാറ്റിയത്. മരം നീക്കം ചെയ്യാൻ ഏറെ പണിപ്പെട്ടതിനെ തുട൪ന്ന് കലക്ടറുടെ ക്യാമ്പിൽ നിന്നടക്കം മൂന്നോളം ജെ.സി.ബി എത്തിച്ചാണ് ദൗത്യം പൂ൪ത്തിയാക്കിയത്. ബീച്ച് ഫയ൪ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസ൪ വി.ജി. റോയി, ലീഡിങ് ഫയ൪മാൻ കെ.പി. സുനിൽ കുമാ൪ എന്നിവരുടെ നേതൃത്വത്തിലാണ് മരം നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.