തിരുവനന്തപുരം: സോളാ൪ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒരു വിശ്വസ്തനെതിരെ കൂടി ആരോപണം. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും വിശ്വസ്തനുമായ ആ൪.കെ. ബാലകൃഷ്ണനെതിരെയാണ് ആരോപണം ഉയ൪ന്നത്. സോളാ൪ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുമായി ആ൪.കെ ബാലകൃഷ്ണന് ബന്ധമുണ്ടെന്ന് കേരളാ കോൺഗ്രസ് മുഖപത്രമായ 'പ്രതിഛായ' ആരോപിക്കുന്നു. സോളാ൪ വിവാദം മുഖ്യമന്ത്രിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്നും വിശ്വസ്തരുടെ പാപഭാരം ചുമക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രിയെന്നും വാരിക പറയുന്നു.
നാലു പതിറ്റാണ്ടായി ഉമ്മൻചാണ്ടിയോടൊപ്പമുള്ള ആളാണ് ആ൪.കെ. എന്നറിയപ്പെടുന്ന ആ൪.കെ. ബാലകൃഷ്ണൻ. ആ൪.കെ.ക്കെതിരെ കൂടി ആരോപണം വന്നതോടെ മുഖ്യമന്ത്രി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
സരിത എസ്. നായരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുട൪ന്ന് ടെനി ജോപ്പൻ, സലീംരാജ്, ജിക്കു എന്നിവരെ നേരത്തെ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ നിന്നും പുറത്താക്കിയിരുന്നു. ഇവരിൽ ടെനി ജോപ്പൻ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.