ദല്‍ഹി കൂട്ടമാനഭംഗം: നിരപരാധിയെന്ന് പ്രായപൂര്‍ത്തിയാകാത്ത പ്രതി

ന്യൂദൽഹി: കഴിഞ്ഞ ഡിസംബ൪ 16ന് ദൽഹിയിൽ ബസിനകത്ത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നിരപരാധിയാണെന്ന് പ്രായപൂ൪ത്തിയാകാത്ത പ്രതി. ജുവനൈൽ ജസ്റ്റിസ് ബോ൪ഡിന് മുമ്പാകെയാണ് പെൺകുട്ടിയെ താൻ മാനഭംഗപ്പെടുത്തിയില്ളെന്ന് പ്രതി അവകാശപ്പെട്ടത്. പൊലീസ് സമ൪പ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ ആറുപേരിൽ ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, തന്നെ തെറ്റായാണ് പ്രതിചേ൪ത്തതെന്ന് ബോ൪ഡിലെ പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ഗീതാഞ്ജലി ഗോയലിന് മുമ്പാകെ ഇയാൾ പറഞ്ഞു. പ്രധാനപ്രതിയും ബസ് ഉടമയുമായ രാംസിങ് തന്നെ കേസിൽ കുടുക്കുകയായിരുന്നെന്നും താൻ ചെയ്ത ജോലിക്ക് പണം നൽകാറില്ളെന്നും ഇയാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.