കാരുണ്യയില്‍ സോളാര്‍ സ്ഥാപിക്കല്‍; അഴിമതിക്ക് ശ്രമം നടന്നെന്ന്

തിരുവനന്തപുരം: കേരള മെഡിക്കൽ സ൪വീസസ് കോ൪പറേഷനുകീഴിലെ കാരുണ്യ ഫാ൪മസികളിൽ സോളാ൪ പാനൽ സ്ഥാപിക്കുന്നതിൻെറ മറവിൽ വൻ അഴിമതിക്ക് ശ്രമമുണ്ടായതായി ആക്ഷേപം.
സമ്മതപത്രം ക്ഷണിക്കാനുള്ള മാനദണ്ഡങ്ങൾ കോ൪പറേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ഹരിയാനയിലെ വൻകിട കമ്പനിക്ക് ചോ൪ത്തുകയും അവരുടെ നി൪ദേശമനുസരിച്ച് ഇതിൽ മാറ്റം വരുത്തുകയും ചെയ്തെന്നാണ് ആരോപണം.
അന൪ട്ടിനെയും കെൽട്രോണിനെയും ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് കരാ൪ നൽകാനാണ് നീക്കം നടന്നത്. സംഭവം പുറത്തായതോടെ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. കാരുണ്യ ഫാ൪മസികളിൽ അഞ്ചുകോടിയോളം  ചെലവിട്ട് സോളാ൪പാനൽ സ്ഥാപിക്കാനായിരുന്നു നീക്കം. കമ്പനി നി൪ദേശമനുസരിച്ച് ഐ.എസ്.ഒ യോഗ്യതകളുടെ മാനദണ്ഡമാണ് മാറ്റിയത്. വാ൪ഷിക വിറ്റുവരവ് 50 ലക്ഷം എന്നതിന് പകരം 25 കോടി എന്നാക്കുകയും ചെയ്തു.
ഇതോടെ കേരളത്തിൽനിന്ന് കെൽട്രോൺ ഉൾപ്പെടെ കമ്പനികൾക്ക് പങ്കെടുക്കാൻ കഴിയാതായി. അന്ന് എം.ഡിയായിരുന്ന ബിജു പ്രഭാക൪ സംശയം തോന്നിയതിനത്തെുട൪ന്ന് ഫയലിൽ ഇക്കാര്യം രേഖപ്പെടുത്തിയതോടെയാണ് നീക്കം തടസ്സപ്പെട്ടത്. എന്നാൽ, ഇതേക്കുറിച്ച് അന്വേഷണമുണ്ടായില്ല.
ബിജു പ്രഭാക൪ സ്ഥാനമൊഴിഞ്ഞതോടെ കരാ൪ നൽകുന്ന പ്രവൃത്തികൾ പുരോഗമിച്ചു. പുതിയ എം.ഡിയെ തെറ്റിദ്ധരിപ്പിച്ച് കരാ൪ സ്വകാര്യകമ്പനിക്ക് നൽകാനാണ് ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.