സ്ത്രീകള്‍ക്കെതിരായ അതിക്രമം: മുന്നില്‍ പശ്ചിമ ബംഗാള്‍

ന്യൂദൽഹി: കഴിഞ്ഞവ൪ഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോ൪ട്ട് ചെയ്തത് പശ്ചിമ ബംഗാളിൽ.  നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.  2012ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട്  30,942 കേസുകളാണ് ബംഗാളിൽ റിപ്പോ൪ട്ട് ചെയ്തത്.  
ഇത് മൊത്തം കണക്കിൻെറ 12.67 ശതമാനം വരും. ആന്ധ്ര പ്രദേശാണ് തൊട്ടുപിന്നിൽ. ഇവിടെ 28,171 കേസുകൾ റിപ്പോ൪ട്ട് ചെയ്തു.  മൂന്നാം സ്ഥാനത്തുള്ള ഉത്ത൪പ്രദേശിൽ 23,569 കേസുകളാണ് റിപ്പോ൪ട്ട് ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.