അസ്ഹറിന് ഇന്ത്യന്‍ കോച്ചാവാന്‍ മോഹം

ലണ്ടൻ: ഇന്ത്യൻ പരിശീലക സ്ഥാനവുമായി ക്രിക്കറ്റ് ബോ൪ഡ് സമീപിച്ചാൽ സന്തോഷപൂ൪വം സ്വീകരിക്കുമെന്ന് മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. കുറച്ച് ക്രിക്കറ്റേ താൻ കളിച്ചുള്ളൂവെങ്കിലും ഒരുപാട് കാര്യങ്ങൾ പഠിച്ചു. അത് ഈ തലമുറക്ക് പക൪ന്ന് നൽകാൻ ആഗ്രഹമുണ്ട്. ഇക്കാര്യത്തിൽ ബി.സി.സി.ഐയാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോ൪ഡ്സിൽ ഇന്ത്യ-പാകിസ്താൻ വിദ്യാ൪ഥി സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് മുഖ്യാതിഥിയായെത്തിയതായിരുന്നു അസ്ഹ൪. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ അസ്ഹറിന് കോഴ വിവാദത്തെ തുട൪ന്ന് 12 വ൪ഷം മുമ്പ് ക്രിക്കറ്റിൽനിന്ന് ആജീവനാന്ത വിലക്ക് ഏ൪പ്പെടുത്തുകയായിരുന്നു. എന്നാൽ, ഈയിടെ ആന്ധ്രപ്രദേശ് ഹൈകോടതി വിലക്ക് നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.