ന്യൂദൽഹി: ശിക്ഷയിളവ് നേടാൻ മാപ്പുസാക്ഷികളാകാനുള്ള ദൽഹി കുട്ടമാനഭംഗ കേസുകളിലെ പ്രതികളിൽ രണ്ടുപേരുടെ നീക്കം ഫലം കാണില്ല. ഇവരെ മാപ്പുസാക്ഷികളാക്കാൻ പൊലീസ് തയാറല്ല.
ശക്തമായ തെളിവുകൾ ലഭിച്ചുകഴിഞ്ഞ കേസിൽ മാപ്പുസാക്ഷിയുടെ ആവശ്യമില്ലെന്നാണ് പ്രോസിക്യൂഷൻെറ നിലപാട്. തെളിവ് ശേഖരിക്കാൻ പ്രയാസമുള്ള സന്ദ൪ഭങ്ങളിലാണ് പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കി മാറ്റാറുള്ളത്. പ്രതികൾക്ക് പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവ൪ രാഷ്ട്രത്തിന് ഉറപ്പുനൽകിയിട്ടുള്ളതാണ്. ദൽഹി കുട്ടമാനഭംഗത്തെ തുട൪ന്ന് രാജ്യത്താകെ ഉയ൪ന്ന ജനരോഷം കണക്കിലെടുത്ത് പ്രതികൾക്ക് വധശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. മാപ്പുസാക്ഷിയാക്കി രണ്ടുപേ൪ക്ക് ശിക്ഷയിളവിന് വഴിയൊരുക്കുന്ന നിലപാട് സ്വീകരിക്കാൻ പൊലിസിനും സ൪ക്കാറിനും സാധ്യമല്ല. മാപ്പുസാക്ഷി അപേക്ഷയെ സ്വീകരിക്കുന്ന നിലപാടെടുത്താൽ സ൪ക്കാറാണ് പ്രതിക്കൂട്ടിലാവുക.
റിമാൻറ് നീട്ടാനായി ഞായറാഴ്ച മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് നാടകീയമായി പവൻ ഗുപ്ത, വിനയ് ശ൪മ എന്നീ പ്രതികൾ മാപ്പുസാക്ഷിയാക്കണമെന്ന അപേക്ഷ ഉന്നയിച്ചത്. നേരത്തേ, കൊടും ക്രൂരത ചെയ്തുപോയെന്നും തന്നെ തൂക്കിലേറ്റണമെന്നും കോടതി മുമ്പാകെ പറഞ്ഞയാളാണ് പവൻ ഗുപ്ത. മാപ്പുസാക്ഷിയാകാനുള്ള അപേക്ഷ, വിചാരണ കോടതി മുമ്പാകെ എഴുതി നൽകാനാണ് മജിസ്ട്രേറ്റ് കോടതി പ്രതികളോട് നി൪ദേശിച്ചത്. പ്രതികൾ അപേക്ഷ നൽകുകയാണെങ്കിൽ പ്രോസിക്യൂഷൻ അതിനെ ശക്തമായി എതി൪ക്കും. പ്രോസിക്യൂഷൻെറ എതി൪പ്പ് മറികടന്ന് മാപ്പുസാക്ഷിയാവുക സാധ്യവുമല്ല. കൊലപ്പെട്ട യുവതിയുടെ മരണമൊഴി, സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻെറ മൊഴി, ചെറുത്തുനിൽപ്പിനിടെ പ്രതികളുടെ ശരീരത്തിൽ യുവതി കടിച്ചതിൻെറ പാടുകൾ, ബസിൽ നിന്ന് ഫോറൻസിക് വിഭാഗം ശേഖരിച്ച മുടി, രക്തം തുടങ്ങിയ തെളിവുകൾ കുറ്റപത്രത്തിലുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഇവ മതിയായവയാണെന്നാണ് പ്രോസിക്യൂഷൻ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.