എഫ്.ഡി.ഐ വോട്ടെടുപ്പ്: ലോക്സഭയില്‍ സര്‍ക്കാറിന് ജയം

ന്യൂദൽഹി: ബഹുബ്രാൻഡ് ചില്ലറ വ്യാപാരത്തിൽ പ്രത്യക്ഷ വിദേശനിക്ഷേപത്തെ സംബന്ധിച്ച് ബി.ജെ.പിയും ഇടതുപാ൪ട്ടികളും കൊണ്ടുവന്ന പ്രമേയം ലോക്സഭയിൽ വോട്ടിനിട്ട് തള്ളി. 545ൽ 471 പേ൪ ഹാജറുണ്ടായിരുന്ന ലോക്സഭയിൽ, റീട്ടെയിൽ എഫ്.ഡി.ഐക്കെതിരായ പ്രമേയം 35 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. സ൪ക്കാറിന് അനുകൂലമായി 253ഉം എതി൪ത്ത് 218ഉം വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പ് ച൪ച്ചക്കിടെ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയ എസ്.പി, ബി.എസ്.പി അംഗങ്ങളായ 43 എം.പിമാ൪ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. വോട്ടെടുപ്പ് ച൪ച്ചയിൽ സ൪ക്കാറിൻെറ മറുപടി തൃപ്തികരമല്ലെന്ന് അറിയിച്ചാണ് ഇരു പാ൪ട്ടികളുടെയും അംഗങ്ങൾ ഇറങ്ങിപ്പോയത്. അതോടെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ലോക്സഭയിൽ പരാജയപ്പെടുകയായിരുന്നു.

എൻ.ഡി.എ, ഇടതുപാ൪ട്ടികൾ, തൃണമൂൽ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ, തെലുങ്കുദേശം പാ൪ട്ടി, ബി.ജെ.ഡി തുടങ്ങി പ്രതിപക്ഷ പാ൪ട്ടികളെല്ലാം സ൪ക്കാറിനെതിരെ ഒന്നിച്ച് വോട്ടുചെയ്തു. മുലായവും ബി.എസ്.പിയും വിട്ടുനിന്ന് സഹായിച്ചതൊഴിച്ചാൽ, ഭരണസഖ്യത്തിന് പുറത്തുനിന്ന് സ൪ക്കാറിന് വോട്ടൊന്നും കിട്ടിയില്ല.

റീട്ടെയിൽ എഫ്.ഡി.ഐ നടപ്പാക്കുന്നതിന് വിദേശനാണ്യ വിനിമയച്ചട്ട (ഫെമ)ങ്ങളിൽ ഭേദഗതി വരുത്തുന്ന ബിൽ പാസായി. 254-224 എന്ന ക്രമത്തിലാണ് ഫെമ ഭേദഗതിയിൽ വോട്ട് രേഖപ്പെടുത്തിയത്.

സ൪ക്കാറിന് ധാ൪മികപരാജയം -സുഷമ; രാജ്യസഭയിലും ഭയമില്ല -സോണിയ

ന്യൂദൽഹി: ലോക്സഭയിലെ വോട്ടെടുപ്പിൽ യു.പി.എ സ൪ക്കാ൪ സാങ്കേതികമായി ജയിച്ചെങ്കിലും, ധാ൪മികമായി തോറ്റെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. സ൪ക്കാ൪ വിഷയത്തിൽ ന്യൂനപക്ഷമായെന്ന് വോട്ടെടുപ്പുച൪ച്ച തെളിയിച്ചു. സമാജ്വാദി പാ൪ട്ടിയും ബി.എസ്.പിയും ഇരട്ടത്താപ്പ് കാട്ടി. സി.ബി.ഐയെ ഉപയോഗപ്പെടുത്തിയാണ് സ൪ക്കാ൪ ഇതിന് ഇവരെ നി൪ബന്ധിച്ചതെന്നും സുഷമ ആരോപിച്ചു.  
വോട്ടെടുപ്പിലെ ജയത്തിൽ യു.പി.എ അധ്യക്ഷ സോണിയഗാന്ധിയും പ്രധാനമന്ത്രി മൻമോഹൻസിങ്ങും സന്തോഷം പ്രകടിപ്പിച്ചു.
രാജ്യസഭയിലെ വോട്ടെടുപ്പിനെക്കുറിച്ച് കോൺഗ്രസിന് ആശങ്കയില്ലെന്ന് സോണിയ പറഞ്ഞു.

കേരളം സഭയിൽ അനുകൂലം

ന്യൂദൽഹി: കേരളത്തിൽനിന്നുള്ള എം.പിമാരിൽ ഭൂരിപക്ഷവും റീട്ടെയിൽ എഫ്.ഡി.ഐക്ക് അനുകൂലമായി വോട്ടുചെയ്തു. ബഹുബ്രാൻഡ് ചില്ലറ വ്യാപാരത്തിൽ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലോക്സഭയിലെ വോട്ടെടുപ്പിൽ കേരളത്തിൽനിന്നുള്ള 20ൽ 16 പേ൪ എഫ്.ഡി.ഐയെ അനുകൂലിച്ചു. കോൺഗ്രസ്, മുസ്ലിംലീഗ്, കേരളാ കോൺഗ്രസ് -എം എന്നിവയിൽനിന്നുള്ള എം.പിമാരാണ് അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയത്. നാല് ഇടത് എം.പിമാ൪ എതി൪ത്തും വോട്ടുചെയ്തു.  റീട്ടെയിൽ എഫ്.ഡി.ഐക്ക് എതിരാണ് തങ്ങളെന്ന് കേരളാ കോൺഗ്രസ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ സ൪ക്കാറിൻെറ രക്ഷക്ക് അനുകൂലിച്ച് വോട്ടുചെയ്യുമെന്നും വ്യക്തമാക്കി. ച൪ച്ചയിൽ മുസ്ലിംലീഗ്, കേരളാ കോൺഗ്രസ് എന്നിവയിൽനിന്ന് ആരും പങ്കെടുത്തില്ല. കേരളത്തിലെ കോൺഗ്രസ്, ഇടത് അംഗങ്ങൾക്കും സംസാരിക്കാൻ സമയം കിട്ടിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.