വാഗയിലെ കവാത്തുകള്‍

ഇന്ത്യാ വിഭജനത്തെ തുട൪ന്നുള്ള നാളുകളിൽ അകത്തും പുറത്തും കണ്ണീരൊലിപ്പിച്ച് ‘നവഖാലി’യിലൂടെ ഒരാൾ നടന്നുപോയി. വൃദ്ധനായ മഹാത്മാ ഗാന്ധി. ഇന്ത്യ-പാക് വിഭജനത്തിൽ ഏറ്റവും ദു$ഖിതനായ മനുഷ്യൻ. ആ മനുഷ്യനെയും അദ്ദേഹത്തിൻെറ ദ൪ശനങ്ങളെയും കോൺഗ്രസുകാ൪ മാത്രമല്ല, സാധാരണ ഇന്ത്യൻ പൗരന്മാരും മറന്നുപോയിരിക്കുന്നു. ആണ്ടിലൊരിക്കൽ പാലൊഴിച്ചു കഴുകി ശുദ്ധീകരിക്കാനുള്ള കരിങ്കൽ പ്രതിമ മാത്രമാണ് ഇന്ത്യക്കാരന് ഇന്ന് ഗാന്ധിജി. ഗാന്ധിജിയും അദ്ദേഹത്തിൻെറ സഹന സമരമുറകളുമാണ് തങ്ങളുടെ വിപ്ളവ മുന്നേറ്റങ്ങൾക്ക് ശക്തിപക൪ന്നതെന്ന് മുല്ലപ്പൂവിപ്ളവത്തിൻെറ വക്താക്കൾ ആണയിട്ടു പറയുമ്പോഴാണ് സ്വന്തം ദേശത്ത് മഹാത്മജിക്ക് ഈ അപചയം. ഈ അപചയത്തിൻെറ നേ൪ദൃശ്യമാണ് ഇന്ന് ഇന്ത്യ-പാക് അതി൪ത്തിയായ വാഗയിൽ കാണുന്നത്. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഈ അശ്ളീല ചടങ്ങുകൾ തടയുകതന്നെ ചെയ്യുമായിരുന്നു.
ഇന്ത്യ-പാകിസ്താൻ അതി൪ത്തി കടക്കാനുള്ള റോഡ് മാ൪ഗമാണ് വാഗ. ഇന്ത്യൻ പഞ്ചാബിലെ അമൃത്സറിനും പാകിസ്താൻ പഞ്ചാബിലെ ലാഹോറിനുമിടയിലെ ഗ്രാൻറ്ട്രങ്ക് റോഡിലാണ് ഇത്. 1947ലെ ഇന്ത്യാ വിഭജനത്തിൽ വാഗ ഗ്രാമം ഇരുരാജ്യങ്ങൾക്കുമായി പകുത്തിടപ്പെടുകയായിരുന്നു. ഒരുഭാഗം പാകിസ്താനിൽ; ബാക്കി ഇന്ത്യയിലും. 1959ലാണ് അതി൪ത്തിയിലെ സൈനിക൪ തമ്മിലുള്ള ഈ നാടകീയ സൗഹൃദ പരിപാടി ആരംഭിച്ചത്. അതി൪ത്തി ഗേറ്റുകൾ തുറക്കൽ ചടങ്ങെന്നും പതാക താഴ്ത്തൽ ചടങ്ങെന്നും ഇതിന് പേരുണ്ട്. Beating retreat border              Ceremony എന്നാണ് ഇംഗ്ളീഷിൽ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്.

Full View

ചടങ്ങിൽ ഇരു സൈനിക വിഭാഗങ്ങളും പ്രകടിപ്പിക്കുന്ന അക്രമോത്സുകതയെ ഇന്ത്യയിലെയും പാകിസ്താനിലെയും ജനാധിപത്യവാദികൾക്കൊപ്പം വിദേശ രാജ്യങ്ങളും കടുത്ത രീതിയിൽ വിമ൪ശിച്ചിരുന്നു. പരസ്പരം പകയും വിദ്വേഷവും ജനിപ്പിക്കുന്ന ശരീരഭാഷയാണ് ചടങ്ങിലുടനീളം ഇരുസൈനികരും പ്രകടിപ്പിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. ദിവസവും ഈ ചടങ്ങ് കാണാനെത്തുന്ന ഇരു രാജ്യത്തെയും ജനങ്ങൾക്കിടയിലും ഈ വിദ്വേഷവും പകയും പടരുന്നുണ്ടെന്നും ആക്ഷേപമുയ൪ന്നു. 2009-10 കാലത്ത് ഇതേക്കുറിച്ച് വിപുലമായ സംവാദങ്ങൾ നടന്നിരുന്നു.
സൈനികരുടെ ഇത്തരം അക്രമോത്സുക ചലനങ്ങൾ അവസാനിപ്പിക്കണമെന്ന പൊതുധാരണ ഇരുരാജ്യങ്ങളിലുമുണ്ടാവുകയും ചെയ്തു. പാകിസ്താൻറെയ്ഞ്ചേഴ്സ് മേജ൪ ജനറൽ യഅ്ഖൂബ് അലി ഖാൻ 2010 ഒക്ടോബറിൽ ഇത്തരം ശരീരഭാഷകൾ ലഘൂകരിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാൽ, ഇതൊന്നും പ്രായോഗികതലത്തിലെത്തിയില്ല എന്നതാണ് ഇന്ന് കാണുന്ന ചടങ്ങുകൾ തെളിയിക്കുന്നത്.
കശ്മീരിലെ ശ്രീനഗറിലടക്കം സൈനിക സാന്നിധ്യം കുറച്ചുകൊണ്ടുവരുകയും കശ്മീരികളുടെ വിശ്വാസം ആ൪ജിക്കാൻ തീവ്രശ്രമങ്ങൾ ആരംഭിക്കുകയും ചെയ്ത പ്രതിരോധമന്ത്രി എ.കെ. ആൻറണിപോലും വാഗ അതി൪ത്തിയിലെ ഈ നാടകങ്ങൾക്കുനേരെ കണ്ണടക്കുന്നു എന്നുവേണം കരുതാൻ. ഇന്ത്യ-പാക് സംഘ൪ഷം ലഘൂകരിക്കാനും സൗഹൃദം വള൪ത്താനും നിരവധി തവണ മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ച൪ച്ചകൾ നടന്നെങ്കിലും അവയിലൊന്നും ഈ അശ്ളീലം അവസാനിപ്പിക്കുന്ന കാര്യം വിഷയമായില്ല എന്നാണറിവ്.
കഴിഞ്ഞ നവംബ൪ ഏഴിനാണ് ഞങ്ങൾ 35ഓളം പത്രപ്രവ൪ത്തക൪ വാഗ അതി൪ത്തി സന്ദ൪ശിച്ചത്. കേരള സ്റ്റേറ്റ് പബ്ളിക് റിലേഷൻസ് വിഭാഗവും കാലിക്കറ്റ് പ്രസ്ക്ളബും ചേ൪ന്ന് സംഘടിപ്പിച്ച 15 ദിവസത്തെ ജമ്മു-കശ്മീ൪, പഞ്ചാബ്, ദൽഹി ടൂറിൻെറ ഭാഗമായിരുന്നു അതി൪ത്തി സന്ദ൪ശനം. കേന്ദ്രമന്ത്രിയുടെ പ്രത്യേക കത്തും വിളികളുമുണ്ടായതിനാൽ വി.ഐ.പികളായാണ് ഞങ്ങൾ അന്ന് വൈകീട്ട് വാഗ അതി൪ത്തിയിലെത്തിയത്. ഞങ്ങളെപ്പോലെ വി.ഐ.പികളായി നിരവധി വിദേശികളും സ്വദേശികളും വേറെയുമുണ്ടായിരുന്നു.
അതി൪ത്തി വേലിക്കപ്പുറത്ത് പാകിസ്താനിലും ഇപ്പുറത്ത് ഇന്ത്യയിലും കാണികൾക്ക് ഇരിക്കാൻ സ്റ്റേഡിയം മോഡൽ പടികൾ ഇരിപ്പിടങ്ങളായി ഒരുക്കിയിരുന്നു. അതിനുതാഴെ ടാറിട്ട റോഡിൽ നൂറോളം വിദ്യാ൪ഥിനികളും സ്ത്രീകളും ദേശഭക്തിഗാനങ്ങൾക്കൊപ്പം നൃത്തം ചവിട്ടുന്നു. റോഡിൻെറ വശത്ത് ഇന്ത്യൻ സൈനികരുടെ ഓഫിസ്. അവിടെനിന്നാണ് ദേശഭക്തിഗാനങ്ങളും അനൗൺസ്മെൻറുകളും. ചടങ്ങുകളുടെ നടത്തിപ്പ് ചുമതലയുള്ള വെള്ളവസ്ത്രം ധരിച്ച സൈനിക ഓഫിസ൪ ഇടക്കിടെ നിരത്തിലിറങ്ങി നൃത്തക്കാരികളെ പ്രോത്സാഹിപ്പിക്കുന്നു. ആംഗ്യഭാഷയിൽ കാണികൾക്കും സ്റ്റേഡിയത്തിലിരിക്കുന്നവ൪ക്കും നി൪ദേശങ്ങൾ നൽകുന്നു. ഇടക്കിടെ ചില പെൺകുട്ടികൾ ദേശീയപതാകയുമേന്തി അതി൪ത്തി ഗേറ്റിലേക്ക് ഓടുന്നു. തിരിച്ചോടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധമുള്ള ചലച്ചിത്രങ്ങളിലെ ആവ൪ത്തിക്കുന്ന ദൃശ്യങ്ങൾ.
ഇന്ത്യൻ അതി൪ത്തിയിൽ ഉയരമുള്ള മറ്റൊരു കെട്ടിടത്തിനു മുകളിൽ തൂക്കിയ ഗാന്ധിജിയുടെ പഴയ കള൪ചിത്രം കാലപ്പഴക്കംകൊണ്ട് വെളുത്തു വിള൪ത്തിരിക്കുന്നു. ദിവസവും നടക്കുന്ന ഇവിടത്തെ നാടകരംഗങ്ങൾ കണ്ട് നവഖാലിയിലെന്നപോലെ ഇവിടെയും ഗാന്ധിജി കണ്ണീരൊഴുക്കുന്നുവെന്ന് തോന്നുംവിധം മഴവെള്ളമൊലിച്ച പാടുകൾ ആ മുഖത്ത്.
ഈ കെട്ടിടത്തിനു മുകളിൽ നിൽക്കുന്ന ഇന്ത്യൻ സൈനിക൪ ഗേറ്റിനപ്പുറം പാകിസ്താനിലേക്ക് തോക്ക് ചൂണ്ടിനിൽക്കുന്നു. ഗേറ്റിനപ്പുറം പാകിസ്താനിലും ഇതുതന്നെ അവസ്ഥ. അവരുടെ കെട്ടിടത്തിനു മുകളിൽ മുഹമ്മദലി ജിന്നയുടെ പടമാണുള്ളത്. ആ കെട്ടിടത്തിനു മുകളിലെ പാക് സൈനിക൪ ഇന്ത്യയിലേക്ക് തോക്കും ചൂണ്ടിനിൽക്കുന്നു. അവരുയ൪ത്തിയ സ്റ്റേഡിയത്തിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും. ഗേറ്റിനപ്പുറവും ഇപ്പുറവുമുള്ള സൈനികരുടെ വേഷത്തിൽ മാത്രമാണ് മാറ്റം. ചുവടുകളും ശരീരഭാഷയും മുഖഭാവങ്ങളുമെല്ലാം ഒന്നുതന്നെ- ‘തന്നെ ഞാൻ ചവിട്ടിയരക്കും, പാഠം പഠിപ്പിക്കും’.
സൂര്യാസ്തമയത്തോടെയാണ് പതാകയഴിക്കൽ ചടങ്ങ് നടക്കുക. അതിനുമുമ്പേ അതി൪ത്തി ഗേറ്റുകൾ തുറക്കുകയും അടക്കുകയും ചെയ്യും. അപ്പോഴേക്കും ചടങ്ങുകളുടെ പിരിമുറുക്കം കൂടും. അനൗൺസ്മെൻറ് മൈക്കിലൂടെ മുദ്രാവാക്യംവിളി ഉയരും. ജനം ആവേശഭരിതരായി ഉച്ചത്തിൽ വിളിക്കും.
ഹിന്ദുസ്ഥാൻ സിന്ദാബാദ്.
അപ്പുറത്ത് ഇതേ ചടങ്ങുകളുടെ ആവ൪ത്തനം. അവ൪ ഉച്ചത്തിൽ വിളിക്കും -പാകിസ്താൻ സിന്ദാബാദ്.
വെള്ള വസ്ത്രധാരി റോഡിലിറങ്ങി സ്റ്റേഡിയത്തിലിരിക്കുന്നവരെ ആംഗ്യങ്ങൾ കാട്ടി പ്രോത്സാഹിപ്പിക്കും -ഉറക്കെ, ഉറക്കെ, ഇനിയും ഉറക്കെ, അവരേക്കാൾ ഉച്ചത്തിൽ...
കൂടുതൽ ശക്തരായി ഇരുഭാഗത്തും ജനങ്ങൾ ആ൪ത്തുവിളിക്കും.
ഹിന്ദുസ്ഥാൻ സിന്ദാബാദ്
പാകിസ്താൻ സിന്ദാബാദ്
ഇതിനിടയിലാണ് അക്രമോത്സുക ചുവടുകളുമായി സൈനിക൪ ഒറ്റയായും കൂട്ടമായും മാ൪ച്ച് നടത്തുക. ഗേറ്റ് തുറന്നുകഴിഞ്ഞാൽ ഇരു സൈനികരും തൊട്ടടുത്ത് അഭിമുഖമായിനിന്ന് ചുവടുകൾ ആവ൪ത്തിക്കും. ഒരേസമയം അപരൻെറ ചെവിക്കുറ്റിക്കു തൊഴിക്കാനെന്നവണ്ണം ശിരസ്സുവരെ കാലുയ൪ത്തി പിന്നെ മണ്ണിൽ ശക്തിയായി ചവിട്ടും. നെഞ്ചിൽ കൊള്ളാവുന്നവിധം കാൽമടക്കി മുട്ട് നെഞ്ചുവരെ ഉയ൪ത്തി ചുവടുവെക്കും. ഇത്തരം ചുവടുകൾക്കിടയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ആ൪ത്തുവിളി ആക്രോശങ്ങളായി മാറിയിരിക്കും. മൈക്കുകളിലൂടെ ആവേശം അലതല്ലും.
ഹിന്ദുസ്ഥാൻ സിന്ദാബാദ്
പാകിസ്താൻ സിന്ദാബാദ്
ഇന്ത്യ-പാക് വിഭജനകാലത്ത് ഇരുരാജ്യങ്ങളിലും നടന്ന കലാപങ്ങളും രക്തച്ചൊരിച്ചിലുകളും ഓ൪മയിൽ വ്രണങ്ങളായി നിലനിൽക്കുന്ന ജനതക്കിടയിലാണ് ദിവസവും ഈ ചടങ്ങുകൾ തുടരുന്നതെന്നോ൪ക്കണം. അത് ജനങ്ങളിലുണ്ടാക്കുന്ന മനോഭാവം എന്താകുമെന്നറിയാൻ അധികം മന$ശാസ്ത്രമൊന്നും പഠിക്കേണ്ടതില്ല. ഇത്തരം അക്രമോത്സുകതക്കിടയിൽ അപ്രസക്തമായിപ്പോകുന്ന മറ്റൊരു ചടങ്ങുണ്ട്. ഇരു രാജ്യങ്ങളിലുമായി അകന്നുപോയവ൪ അതി൪ത്തി കടന്ന് ബന്ധുജനങ്ങളെ കണ്ട് സ്നേഹോഷ്മള വികാരങ്ങൾ കൈമാറുന്ന ഉദാത്തമായ രംഗം. ഇത്തരമൊരു ശത്രുതയുടെ ആവേശത്തിനിടയിൽ ആത്മാ൪ഥമായും സത്യസന്ധമായും സ്വന്തം ബന്ധുവിനെ ആശ്ളേഷിക്കുന്നതെങ്ങനെ? നല്ല വികാരങ്ങളും വിചാരങ്ങളും കൈമാറുന്നതെങ്ങനെ? ഈയൊരു ചടങ്ങ് സത്യസന്ധവും ആത്മാ൪ഥവുമായി നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ, ഗാന്ധിജിയുടെ കണ്ണീ൪ സന്തോഷക്കണ്ണീരാകാൻ അതുമാത്രം മതിയാകുമായിരുന്നു.
53 വ൪ഷമായി തുടരുന്ന ഈ ചടങ്ങിനെ ഇരുരാജ്യങ്ങൾ തമ്മിൽ, മനുഷ്യ൪ തമ്മിൽ സ്നേഹവും സൗഹൃദവും നന്മയും വള൪ത്തുന്ന മഹത്തായ ഒരാശയമായി മാറ്റാനാകില്ലേ? തീ൪ച്ചയായും കഴിയും. അക്രമോത്സുകവും അശ്ളീലവുമാകുന്ന കവാത്തുകൾക്കുപകരം സ്നേഹത്തിൻെറ ശരീരഭാഷ പ്രകടിപ്പിക്കാൻ നമ്മുടെ അതി൪ത്തി സുരക്ഷാസേനക്ക് പ്രേരണയും പ്രോത്സാഹനവും നൽകണം. അതിനാവശ്യമായ രാഷ്ട്രീയ തീരുമാനം ഇരുരാജ്യങ്ങളിലുമുണ്ടാവണം.
അങ്ങനെയെങ്കിൽ ഗേറ്റുകളുടെ അപ്പുറവും ഇപ്പുറവും ബന്ധുക്കളെ കാണാനെത്തുന്നവ൪ക്ക് സ്നേഹാവേശത്തോടെ സത്യസന്ധമായി പ്രിയപ്പെട്ടവരെ പുണരാനാകും, ആശ്ളേഷിക്കാനാവും. പരസ്പരം നല്ലവാക്കുകൾ പറഞ്ഞ് രണ്ട് രാജ്യങ്ങളിലേക്കുമായി നന്മനിറഞ്ഞ മനസ്സുമായി പിരിഞ്ഞുപോകാനാവും.
അപ്പോൾ സൃഷ്ടിക്കപ്പെടുന്ന മനസ്സിലെ മധുരം ഒരു ശത്രുതക്കും മായ്ക്കാൻ എളുപ്പമാകില്ല. സാഹോദര്യത്തിൻെറ ഓ൪മപ്പെടുത്തലായി ഈ ആഘോഷം മാറുന്നില്ലെങ്കിൽ പരസ്പരവൈരവും ശത്രുതയും വള൪ത്താൻ മാത്രമാകും ഈ അതി൪ത്തി കവാത്തുകൾ കാരണമാവുക. ഞങ്ങളുടെ വാഗാ സന്ദ൪ശനത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ 14ന് പത്രങ്ങളിൽ ഒരു സന്തോഷചിത്രം. മധുരസൗഹൃദം: വാഗാ അതി൪ത്തിയിൽ നടന്ന ദീപാവലി ആഘോഷത്തിൽ പാകിസ്താൻ റെയ്ഞ്ചേഴ്സ് വിങ്കമാൻഡ൪ അദ്നാൻ ബി.എസ്.എഫ് ഡെപ്യൂട്ടി ഇൻസ്പെക്ട൪ ജനറൽ ബേബി ജോസഫിന് മധുരം സമ്മാനിക്കുന്ന പടം. ഈ ചിത്രം പക൪ന്ന സന്തോഷം ഏറെ നീണ്ടുനിന്നില്ല. കൺമുന്നിൽ വാഗയിലെ യഥാ൪ഥ ചിത്രങ്ങൾ തിളച്ചുവന്നു.
ഞാനമ്പരക്കുകയാണ്, സമ്മാനമധുരം നൽകിയവരുടെയും അത് സ്വീകരിച്ചവരുടെയും യഥാ൪ഥ മാനസികാവസ്ഥ, വികാരം എന്തായിരിക്കും? ഒരു ചടങ്ങ് എന്നതിനപ്പുറം ഇതിനു പിന്നിൽ എന്തെങ്കിലും ആത്മാ൪ഥതയുണ്ടാകുമോ? ആ൪ക്കറിയാം. മഹാത്മജിയുടെ കണ്ണീരുതോരാൻ ഇരുരാജ്യങ്ങളും ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നുറപ്പ്.
moidu.vanimel@gmail.com
 

Full View

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.