കുമളി: സുപ്രീംകോടതി നി൪ദേശപ്രകാരം മുല്ലപ്പെരിയാ൪ അണക്കെട്ടിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. കോടതി നി൪ദേശപ്രകാരം ഉന്നത സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പണികൾ നടക്കുക. ഇതിനായി കേന്ദ്ര ജലവിഭവ കമീഷന് കീഴിലെ അണക്കെട്ട് സുരക്ഷാ നിരീക്ഷണ കേന്ദ്രം ഡയറക്ട൪ എൽ.കെ. തനേജ, കേരളത്തിൻെറ പ്രതിനിധി ജോ൪ജ് ജോസഫ്, തമിഴ്നാട് പ്രതിനിധി മോഹനസുന്ദരം എന്നിവ൪ ഇന്ന് അണക്കെട്ടിലെത്തും. ഒക്ടോബ൪ 10 നാണ് കോടതിയുടെ അനുമതിയോടെ അറ്റകുറ്റപ്പണി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.