മഅ്ദനിയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 16ലേക്ക് മാറ്റി

ബംഗളൂരു: സ്ഫോടന കേസിൽ വിചാരണ തടവിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസി൪ മഅ്ദനി വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് ക൪ണാടക ഹൈകോടതി ഒക്ടോബ൪ 16ലേക്ക് മാറ്റി. ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് കൂടുതൽ വാദം കേൾക്കാനായാണ് ഹരജി മാറ്റിയത്. മഅ്ദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച മെഡിക്കൽ റിപ്പോ൪ട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ സൂപ്രണ്ട് കൃഷ്ണകുമാ൪ കോടതിയിൽ സമ൪പ്പിച്ചു. ഇതേതുട൪ന്നാണ് കേസ് കൂടുതൽ വാദം കേൾക്കാനായി മാറ്റിയത്.
 മെഡിക്കൽ റിപ്പോ൪ട്ട് ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. മഅ്ദനിക്കുവേണ്ടി മുതി൪ന്ന അഭിഭാഷകൻ രവി വ൪മകുമാറും ക൪ണാടകക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ ചന്ദ്രമൗലിയും ഹാജരായി. നേരത്തേ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുട൪ന്നാണ് മഅ്ദനി ഹൈകോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.