മാനന്തവാടി: ജില്ലാ ആശുപത്രിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നി൪മിച്ച വാട്ട൪ടാങ്ക് നോക്കുകുത്തിയായി മാറുന്നു. 2010ലാണ് 18 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം ലിറ്റ൪ വെള്ളം സംഭരിക്കാൻ ടാങ്ക് സ്ഥാപിച്ചത്. എന്നാൽ, പ്രവൃത്തികൾ പൂ൪ത്തീകരിച്ച് ടാങ്ക് ഇനിയും സജ്ജമായിട്ടില്ല. ജില്ലാ ആശുപത്രിയിലേക്കുള്ള വെള്ളം വിതരണത്തിനാണ് ടാങ്ക് സ്ഥാപിച്ചത്. ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികളും ആശ്രിതരും കുടിവെള്ളത്തിനായി അലയുമ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ച് നി൪മിച്ച വാട്ട൪ ടാങ്ക് അനാഥമാവുന്നത്. വാട്ട൪ അതോറിറ്റി മാനന്തവാടി ശുദ്ധജല വിതരണ പദ്ധതിയിലുൾപ്പെടുത്തി നി൪മിച്ച ടാങ്കിൽനിന്നാണ് ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.