ആറിടങ്ങളില്‍ മോഷണശ്രമം; പാരിപ്പള്ളിയില്‍ വീട് കുത്തിത്തുറന്ന് 27 പവന്‍ കവര്‍ന്നു

പാരിപ്പള്ളി: വീടിൻെറ പിൻവാതിൽ കുത്തിത്തുറന്ന് 27 പവൻ കവ൪ന്നു. പാരിപ്പള്ളി മുക്കട സാരംഗ് ഭവനിൽ സുഗതൻെറ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. ബെഡ്റൂമിലെ അലമാരയിൽ വെച്ചിരുന്ന സ്വ൪ണമാണ് നഷ്ടമായത്. മോഷണം നടക്കുമ്പോൾ വീട്ടുകാ൪ ഉറക്കത്തിലായിരുന്നു.
ഇതിനുസമീപം കോട്ടേക്കേറത്ത് ഒരു വീട്ടിലും ജവഹ൪ ജങ്ഷനുസമീപം അഞ്ച് വീടുകളിലും മോഷണശ്രമം നടന്നു. കോട്ടേക്കേറം കുഴിവിളവീട്ടിൽ ബേബി, ജവഹ൪ ജങ്ഷനുസമീപം ചരുവിളവീട്ടിൽ ജയൻ, ഷൈൻ നിവാസിൽ ശശിധരൻ, ജ്യോതി ഭവനിൽ വിജയകുമാ൪, കാവടിയിൽ റെജി, മഞ്ജുഭവനിൽ ഷീല എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. കതക് തക൪ക്കാനുള്ള ശ്രമത്തിനിടെ ശബ്ദംകേട്ട് വീട്ടുകാ൪ ഉണ൪ന്നതിനെതുട൪ന്ന് മോഷ്ടാക്കൾ ഓടിമറയുകയായിരുന്നു. ഇവരുടെ കൈയിൽ വിവിധയിനം മാരകായുധങ്ങളുണ്ടായിരുന്നതായി പറയുന്നു. പാരിപ്പള്ളി പൊലീസും ഡോഗ്സ്ക്വാഡും വിരലടയാളവിദഗ്ദരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.  മാസങ്ങളായി പാരിപ്പള്ളിയിലും പരിസരത്തും തസ്കരവാഴ്ച പതിവായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുമുമ്പാണ് രാത്രി പട്രോളിങ്ങിനിടെ പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവ൪ മണിയൻപിള്ള കുത്തേറ്റുമരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.