ചങ്ങനാശേരി: കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കാനാണ് എമ൪ജിങ് കേരളയിലൂടെ ഉമ്മൻചാണ്ടി സ൪ക്കാ൪ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ.
ഓട്ടോതൊഴിലാളി യൂനിയൻ വാ൪ഷിക സമ്മേളനത്തിൻെറ ഭാഗമായി ചങ്ങനാശേരിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനവും നദിയും കായലും കടലും സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാനുള്ള അവസരമുണ്ടാക്കാനാണ് എമ൪ജിങ് കേരള നടത്തുന്നത്. എമ൪ജിങ് കേരള എമ൪ജിങ് മാഫിയ ആണെന്ന് ആദ്യം പറഞ്ഞത് വി.എം. സുധീരനാണ്.
പൊതുസ്വത്ത് സ്വകാര്യ മേഖലക്ക് കൈമാറാൻ പാടില്ലെന്ന് പറഞ്ഞ് വിമ൪ശം നടത്തിക്കൊണ്ടിരിക്കുന്നതും കോൺഗ്രസിലെ യുവ എം.എൽ.എമാ൪തന്നെയാണ്. സ്വന്തം പാ൪ട്ടി നേതാക്കളെ ബോധ്യപ്പെടുത്താൻ കഴിയാത്ത മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. നെല്ലിയാമ്പതിയിൽ 25 ഏക്കറും വാഗമണ്ണിൽ 100 ഏക്ക൪ ഭൂമിയും സ്വകാര്യ മേഖലക്ക് കൈമാറുമെന്നുള്ളത് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവുംവലിയ അഴിമതിയാണ് കൽക്കരി കുംഭകോണം. പാ൪ലമെൻറ് സ്തംഭിപ്പിക്കുകയല്ല. അന്വേഷണത്തിന് വഴിയൊരുക്കുകയാണ് ബി.ജെ.പി ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു. പ്രഫ.എം.ടി. ജോസഫ് അധ്യക്ഷത വഹിച്ചു.
വി.ആ൪. ഭാസ്കരൻ, എ.വി. റസൽ കൃഷ്ണകുമാരി രാജശേഖരൻ, ടി.പി. അജികുമാ൪, ടി.എസ്. നിസ്താ൪ എന്നിവ൪ സംസാരിച്ചു. മാതൃകാപരമായി സേവനം നടത്തിയതിൻെറ പേരിലുള്ള പുരസ്കാരം ട്രാഫിക് ഹോംഗാ൪ഡ് മോഹൻദാസിന് പ്രതിപക്ഷ ഉപനേതാവ് സമ്മേളനത്തിൽവെച്ച് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.