അഫ്ഗാനില്‍ 17 പേരെ കഴുത്തറുത്തു കൊന്നു

കാന്തഹാ൪: അഫ്ഗാനിസ്താനിൽ അജ്ഞാത൪ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 17 സിവിലിയന്മാരെ കഴുത്തറുത്തു കൊന്നു. ഹെൽമന്ദ് പ്രവിശ്യയിലെ കജാകി ജില്ലയിൽ കച്ചേരിക്ക് പോവുകയായിരുന്നവരാണ് ആക്രമണത്തിന് ഇരയായതെന്ന് ഗവ൪ണറുടെ വക്താവ് ദാവൂദ് അഹ്മദി അറിയിച്ചു. സംഭവത്തിന് പിന്നിൽ താലിബാൻ ആണെന്ന് അദ്ദേഹം ആരോപിച്ചു.
കൊല്ലപ്പെട്ട സ്ത്രീകൾ പരിപാടിയിൽ നൃത്തം അവതരിപ്പിക്കേണ്ടിയിരുന്നവരാണെന്ന് പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. താലിബാന് മേൽക്കോയ്മയുള്ള പ്രദേശത്താണ് സംഭവം നടന്നത്. അധിനിവേശ സൈനിക൪ക്ക് ചാരപ്പണി നടത്തുന്നുവെന്നാരോപിച്ച് ഇവിടെ നേരത്തേയും കഴുത്തറുത്തു കൊന്ന സംഭവങ്ങൾ റിപ്പോ൪ട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.