ഇസ്ലാമാബാദ്: താൻ കള്ളപ്പണക്കാരനാണെന്നാരോപിച്ച പാക് മുസ്ലിംലീഗ് നേതാവ് നവാസ് ശരീഫിനെതിരെ കടുത്ത പ്രത്യാരോപണവുമായി തഹ്രീകെ ഇൻസാഫ് നേതാവ് ഇംറാൻ ഖാൻ. ശരീഫ് വൻ തുകകളുടെ ബാങ്ക് വായ്പ തിരിച്ചടക്കാതെ രാജ്യത്തെ കബളിപ്പിക്കുന്നതായാണ് ഇംറാൻെറ ആരോപണം. ഇതിനകം 600 കോടി രൂപയുടെ വായ്പ കൈപ്പറ്റിയ ശരീഫ് ചില്ലിക്കാശും തിരിച്ചടക്കുകയുണ്ടായില്ലെന്ന് ഇംറാൻ പറയുന്നു.
ലണ്ടനിൽ കോടികൾ വിലമതിക്കുന്ന നാലു വസതികൾ ശരീഫ് സ്വന്തമാക്കിയത് അഴിമതിപ്പണം ഉപയോഗിച്ചാണെന്നും ഇംറാൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.