മുംബൈ: സ്പൈസ് ജെറ്റിന് പിറകെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയ൪വെയ്സും ലാഭത്തിൽ. തുട൪ച്ചയായ അഞ്ചു പാദങ്ങളിലെ നഷ്ടത്തിനു ശേഷം നടപ്പ് സാമ്പത്തിക വ൪ഷത്തെ ആദ്യപാദത്തിൽ കമ്പനി 24.70 കോടി രൂപ ലാഭം ഉണ്ടാക്കി. യാത്രാ നിരക്കിലെ വ൪ധനവും കൂടുതൽ വിറ്റുവരവ് നേടാനായതുമാണ് കമ്പനിയെ വീണ്ടും ലാഭത്തിൽ എത്തിച്ചത്.
യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ 19.5 ശതമാനം വ൪ധനയാണ് രേഖപ്പെടുത്തപ്പെട്ടത്. യാത്രക്കാരുടെ എണ്ണത്തിൽ 10 ശതമാനം വ൪ധനയും ഉണ്ടായി.
അതേസമയം സ്പൈസും ജെറ്റും ലാഭത്തിൽ എത്തിയത് പ്രവ൪ത്തന ചെലവിൽ കാര്യാമയ കുറവ് രേഖപ്പെടുത്താതെയാണെന്നും അതുകൊണ്ടു തന്നെ ഇതിൽ പൂ൪ണ സംതൃപ്തി ഇല്ലെന്നുമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായം.
വിമാന ഇന്ധനത്തിന് ഇന്ത്യയിൽ ചുമത്തുന്ന ഉയ൪ന്ന നികുതിയും വിമാനത്താവളങ്ങളിലെ ഉയ൪ന്ന ഫീസ് നിരക്കും ഇന്ത്യയിലെ എയ൪ലൈൻ വ്യവസായത്തിന് തിരിച്ചടിയാണെന്ന് ജെറ്റ് എയ൪വേയ് ചെയ൪മാൻ നരേഷ് ഗോയൽ ഓഹരി ഉടമകളോട് സംസാരിക്കവെ പറഞ്ഞു. വ്യോമയാന മേഖലയെ ആഢംബരമായി കാണരുതെന്നും ഇത് സമ്പദ്വ്യവസ്ഥയുടെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.