കൊല്ലം: ശക്തമായ കാറ്റിലും മഴയിലും വള്ളംമറിഞ്ഞ് ഉൾക്കടലിൽ അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂതാക്കരയിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ ‘ഗുഡ്ലക്ക്’ എന്ന ഫൈബ൪ വള്ളമാണ് മറിഞ്ഞത്. വള്ളം ഉടമ ടാഗോ൪ നെറ്റ്ലസ് (41), മൂതാക്കര സ്വദേശികളായ തൊഴിലാളികൾ പനിയടിമ (48), റീത്താസ് (62) എന്നിവരെ ഈ ദിശയിൽവന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവ൪ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. മറിഞ്ഞ വള്ളത്തിൻെറ എൻജിൻ കടലിൽ നഷ്ടമായി. ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരുന്ന എൻജിനാണ് നഷ്ടമായതെന്ന് ടാഗോ൪ നെറ്റ്ലസ് കോസ്റ്റൽ പൊലീസിനും പള്ളിത്തോട്ടം പൊലീസിനും നൽകിയ പരാതിയിൽപറയുന്നു. ജില്ലാ കലക്ട൪ക്കും പരാതിനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.