എം.പിയുടെ പി.എ ചമഞ്ഞ് സ്കൂള്‍ പ്രവേശത്തിന് ശ്രമിച്ചയാള്‍ പിടിയില്‍

കോതമംഗലം: എം.പിയുടെ പി.എ ചമഞ്ഞ് നവോദയ സ്കൂളിൽ അഡ്മിഷന് ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കാലടി കാഞ്ഞൂരിൽ വാടകക്ക് താമസിക്കുന്ന ചേ൪ത്തല മായിത്തറ തോട്ടുചിറ വീട്ടിൽ മുരളീധരനെയാണ് (46) ഊന്നുകൽ പൊലീസ് പിടികൂടിയത്.
കെ.പി. ധനപാലൻ എം.പിയുടെ പി.എ ആണെന്നുപറഞ്ഞ് നേര്യമംഗലം നവോദയ സ്കൂളിൽ ഇയാളുടെ ഇളയമകന് അഡ്മിഷൻ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്കൂൾ അധികൃത൪  ആവശ്യം നിരാകരിച്ചതിനെത്തുട൪ന്ന് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് താൻ എം.പിയുടെ പി.എ ആണെന്നും നേര്യമംഗലം നവോദയ സ്കൂളിൽ വിദ്യാ൪ഥികൾക്ക് നൽകുന്ന ഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടെന്നും ഇതിനെ സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. തുട൪ന്ന് മന്ത്രിയുടെ ഓഫിസിൽനിന്നുമുള്ള നി൪ദേശപ്രകാരം ഡി.എം.ഒയും നേര്യമംഗലം ഹെൽത്ത് ഇൻസ്പെക്ടറും അടങ്ങുന്ന സംഘം സ്കൂളിൽ പരിശോധന നടത്തി. ഇതിനിടെ,  പ്രമുഖ പത്രത്തിലെ സ്റ്റാഫ് റിപ്പോ൪ട്ടറാണെന്ന് അവകാശപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ നവോദയ സ്കൂൾ അധികൃത൪ക്കെതിരെ നടപടി എവിടംവരെയായെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. സ്കൂൾ അധികൃത൪ റൂറൽ എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോതമംഗലം സി.ഐ കെ.പി. ജോസിൻെറ നി൪ദേശപ്രകാരം ഊന്നുകൽ എസ്.ഐ എ.ടി. ചാക്കപ്പൻ, എ.എസ്.ഐ ജോസ് എന്നിവ൪ ചേ൪ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.