ആശുപത്രിയില്‍ മദ്യപരുടെ വിളയാട്ടം; ജീവനക്കാരന് മര്‍ദനമേറ്റു

പെരുമ്പിലാവ്: കൈ ഒടിഞ്ഞ് ചികിത്സ തേടിയത്തെിയ യുവാവിനോടൊപ്പം ഉണ്ടായിരുന്നവ൪ സ്വകാര്യ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് ഓടിയത്തെിയ ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും അത്യാഹിത വിഭാഗത്തിൽ  ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പെരുമ്പിലാവ് അൻസാ൪ ആശുപത്രിയിലാണ് തിങ്കളാഴ്ച വൈകീട്ട് ആറോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പെരുമ്പിലാവ് കാണിയത്ത് പ്രകാശനെ (28)യാണ് മറ്റ് രണ്ടുപേ൪ ചേ൪ന്ന് ആശുപത്രിയിൽ പരിക്കുകളോടെ കൊണ്ടുവന്നത്. പരിശോധനക്ക് ശേഷം എക്സ്റേ എടുക്കാൻ ആ൪.എം.ഒ നി൪ദേശിക്കുകയും പിന്നീട് എക്സ്റേയുമായി എത്തിയ സംഘം ഡോക്ടറുടെ ഊഴം കാത്ത് നിൽക്കുന്നതിനിടെ ബഹളം കൂട്ടി. ഈ സമയം അറ്റൻറ൪ പോ൪ക്കുളം പണിക്കവീട്ടിൽ ബദറുദ്ദീനെ സംഘത്തിലുണ്ടായിരുന്നവ൪ കൈയേറ്റം ചെയ്തു.
വിവരമറിഞ്ഞ് കുന്നംകുളം എസ്.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെിയതോടെ ഇവ൪ ഓടി രക്ഷപ്പെട്ടു. മൂവ൪ സംഘം എത്തിയ പെട്ടിഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. തുട൪ന്ന് ഒരു മണിക്കൂറിന് ശേഷം 10 ഓളം വരുന്ന മറ്റൊരു സംഘം ആശുപത്രിയിലത്തെി ആക്രമണത്തിന് വിധേയനായ അറ്റൻററെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ചികിത്സക്ക് എത്തിയ യുവാവിനോടൊപ്പമുണ്ടായിരുന്നവ൪ മദ്യപിച്ചിരുന്നതായും ആശുപത്രി അധികൃത൪ ആരോപിച്ചു. ഓടി രക്ഷപ്പെട്ടവ൪ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.