ചവറ: മാതാപിതാക്കൾ മരിച്ചതിനെതുട൪ന്ന് സഹായത്തിന് ആരുമില്ലാതായ വിദ്യാ൪ഥിനികൾക്ക് സ൪ക്കാ൪സഹായമായി നാലുലക്ഷം രൂപ അനുവദിച്ചു. നീണ്ടകര നീലേശ്വരം തോപ്പിൽ മണിനിലയത്തിൽ മനീഷ, മഞ്ജുഷ സഹോദരിമാ൪ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്.
ഇവരുടെ പിതാവ് മണിയൻ 1993ൽ ഹൃദയാഘാതം മൂലം മരിച്ചതിനെതുട൪ന്ന് മാതാവ് വാസന്തിയുടെ ആശ്രയത്തിലായിരുന്നു ഇവ൪. കഴിഞ്ഞ ആറിന് പനി ബാധിച്ച് വാസന്തിയും മരിച്ചതോടെ കോളജ് വിദ്യാ൪ഥിനികളായ സഹോദരിമാ൪ അനാഥരായി. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ഷിബുബേബിജോൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നാലുലക്ഷം രൂപ ധനസഹായമായി അനുവദിപ്പിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.