ഗാസിയാബാദ്: ആരുഷിയെയും വീട്ടുവേലക്കാരൻ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസിൽ തൽവാ൪ ദമ്പതികൾ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി. കൊലപാതകത്തിനും തെളിവുനശിപ്പിച്ചതിനുമാണ് ഇന്ത്യൻ ശിക്ഷാനിയമം 302/34, 201/34 വകുപ്പുകൾ പ്രകാരം നൂപു൪ തൽവാറിനും രാജേഷ് തൽവാറിനുമെതിരെ സി.ബി.ഐ പ്രത്യേക ജഡ്ജി എസ്. ലാൽ കുറ്റം ചുമത്തിയത്. പൊലീസന്വേഷണത്തെ വഴിതെറ്റിച്ചതിന് 203/34 വകുപ്പുപ്രകാരവും രാജേഷ് കുറ്റക്കാരനാണ്. തൽവാ൪ ദമ്പതികൾ കുറ്റക്കാരാണെന്ന് സി.ബി.ഐ പ്രോസിക്യൂട്ട൪ ആ൪.കെ. സൈനി നേരത്തേ വാദിച്ചിരുന്നു. കുറ്റമൊളിപ്പിക്കാൻ അവ൪ തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂട്ട൪ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ, സി.ബി.ഐയുടെ തെളിവുകൾ അപ്രസക്തമാണെന്ന് എതി൪ഭാഗം അഭിഭാഷകൻ മനോജ് സിസോഡിയ വാദിച്ചു. സി.ബി.ഐ നടത്തിയ എല്ലാ ശാസ്ത്രീയപരിശോധനകളുടെയും ഫലം സി.ബി.ഐയുടെ വാദത്തിനെതിരാണെന്നും അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.