റിങ് റോഡ് അപകട മേഖലയാകുന്നു

പത്തനംതിട്ട: പത്തനംതിട്ട റിങ് റോഡിൽ അപകടം പെരുകുന്നു.  അബാൻ ജങ്ഷൻ മുതൽ കോ ഓപറേറ്റീവ് കോളജ് വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ. മാസത്തിൽരണ്ട് അപകടമെങ്കിലും ഉണ്ടാകാറുണ്ട്. കഴിഞ്ഞ രാത്രിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞാണ് ഡ്രൈവറായിരുന്ന ആങ്ങമൂഴി സ്വദേശി നെജീബ് (സലാം-36) മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.  അപകടങ്ങൾ കൂടുതലും രാത്രിയാണ്.  മുന്നറിയിപ്പ് ബോ൪ഡുകളോ റിഫ്ള്ളക്ടറുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. സംരക്ഷണ ഭിത്തിയും ഇല്ല. റോഡിൻെറ  ഇരുവശവും 10 അടിയിലേറെ താഴ്ചയുണ്ട്. അപകടത്തിൽപ്പെട്ടവ൪ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. അഴൂ൪ ഭാഗത്തേക്ക് തിരിയുന്ന വളവിലാണ്  അപകടങ്ങൾ കൂടുതലും. കാട് പിടിച്ചു കിടക്കുന്ന കുഴിയിലേക്ക് വാഹനം മറിഞ്ഞാലും പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.