ബന്ദികളുടെ മോചനം; തടവുകാരെ വിട്ടയക്കാന്‍ തീരുമാനം

ഭുവനേശ്വ൪: മാവോവാദികൾ ബന്ദികളാക്കിയ ബി.ജെ.ഡി എം.എൽ.എയെയും ഇറ്റലിക്കാരനെയും മോചിപ്പിക്കുന്നതിനായി 27 തടവുകാരെ വിട്ടയക്കാൻ ഒഡീഷ സ൪ക്കാ൪ തീരുമാനിച്ചു.  ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി നവീൻ പട്നായിക് എട്ട് മാവോവാദികൾ ഉൾപ്പെടെ 27 തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

മാ൪ച്ച് 14നാണ് ഇറ്റാലിയൻ ടൂ൪ ഓപ്പറേറ്ററായ ബോസുസ്കോ പൗളോ , ക്ളാൻഡിയൊ കൊലാൻജിലൊ എന്നിവരെ മാവോവാദികൾ ബന്ദികളാക്കിയത്. പൗളോയൊടൊത്തം ബന്ദിയാക്കിയ ക്ളാൻഡിയൊയെ പിന്നീട്  മോചിപ്പിച്ചിരുന്നു.

ഭരണകക്ഷിയായ ബി.ജെ.ഡിയിലെ എം.എൽ.എ ജിന ഹികാകെയെ മാ൪ച്ച് 25നാണ് തട്ടിക്കൊണ്ട് പോയത്. ലക്ഷ്മിപൂരിൽ നിന്നുള്ള എം.എൽ.എയായ ജിന ഹികാകെയുടെ സുരക്ഷയെ കരുതി തടവുകാരെ വിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നവീൻ പട്നായിക് വിശദീകരിച്ചു.



ദിവസങ്ങളായി മധ്യസ്ഥ൪ മുഖേന നടത്തിയ ച൪ച്ചക്കൊടുവിലാണ് തടവുകാരെ വിട്ടയക്കാനുള്ള സ൪ക്കാ൪ തീരുമാനമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.