പ്രതീകാത്മക ചിത്രം

കുറ്റിപ്ലാങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങി

കൊക്കയാർ: കുറ്റിപ്ലാങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങിയതായി പ്രദേശവാസികൾ. പ്രദേശവാസിയായ ശ്രീജുവാണ് തിങ്കളാഴ്ച രാവിലെ ആറോടെ ജോലിക്കു പോകുന്നതിനിടെ കുറ്റിപ്ലാങ്ങാട് സ്കൂളിനു സമീപം ഏഴോലി റോഡ് ജങ്ഷനിൽ നായ്ക്ക് പിന്നാലെ പായുന്ന പുലിയെ കണ്ടതായി പറയുന്നത്.

ഈ ഭാഗങ്ങളിൽ പുലിയുടേതെന്നു കരുതുന്ന കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. വിവരം അറിയിച്ചതിനെ തുടർന്നു വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി. നാലുമാസം മുമ്പ് കുറ്റിപ്ലാങ്ങാട് ഭാഗത്ത് പുലിയിറങ്ങി വളർത്തു നായെ പിടിച്ചു ഭക്ഷിച്ചിരുന്നു. വനപാലകരെത്തി പരിശോധന നടത്തുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ സാന്നിധ്യമുണ്ടായില്ല. കഴിഞ്ഞ ദിവസം വെംബ്ലി 58 ഏക്കർ ഭാഗത്ത് കേഴയെ ചത്ത നിലയിൽ കണ്ടെത്തി. പാതിഭക്ഷിച്ച നിലയിലായിരുന്നു. ഇതിനിടയാണ് കുറ്റിപ്ലാങ്ങാട് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പുലിയല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എങ്കിലും രാത്രി പട്രോളിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

News Summary - Tigers again roam the Kuttiplangad residential area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.