സി.എസ്.ഐ സഭാംഗങ്ങളെ കാര്‍ തടഞ്ഞ് ആക്രമിച്ചു

പീരുമേട്: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക സഭാ എക്സിക്യൂട്ടീവ് അംഗങ്ങൾ സഞ്ചരിച്ച കാറിന് നേരെ വാഗമണ്ണിൽ ആക്രമണം. പരിക്കേറ്റ  കട്ടപ്പന പഞ്ചായത്ത് മുൻ പ്രസിഡൻറ് ജോണി ചീരാംകുന്നേലിനെ (59) പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമൺ ചെക്പോസ്റ്റിന് സമീപം ഞായറാഴ്ച രാത്രി പത്തോടെയാണ് ആക്രമണം. സഭയിലെ എക്സിക്യൂട്ടീവ് അംഗം ടി.എൻ. ജോയി കുമാറിൻെറ കാറിൻെറ ചില്ലുകൾ തക൪ന്നു. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് മൊഴി നൽകി.
പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായും സഭയിലെ ത൪ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.