തമിഴ്നാട്ടുകാരുടെ താമസസ്ഥലങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

പത്തനംതിട്ട: മുല്ലപ്പെരിയാ൪ വിഷയത്തിൻെറ പശ്ചാത്തലത്തിൽ ജില്ലയിലെ തമിഴ് ജനതയുടെ ആശങ്കയകറ്റാൻ പത്തനംതിട്ട ടൗണിലെ കണ്ണങ്കര, ആനപ്പാറ എന്നിവിടങ്ങളിലെ തമിഴ് കോളനികളിലും വീടുകളിലും കലക്ട൪ പി.വേണുഗോപാൽ സന്ദ൪ശനം നടത്തി. വിവിധ രാഷ്ട്രീയപാ൪ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും കലക്ട൪ക്കൊപ്പമുണ്ടായിരുന്നു. ജില്ലയിലെ തമിഴ്നാട്ടുകാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ജില്ലാ ഭരണകൂടത്തേയും പൊലീസിനെയും അറിയിക്കാൻ കോളനിയിലുണ്ടായിരുന്നവരോട് കലക്ട൪ നി൪ദേശിച്ചു.
ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ളെന്നും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവ൪ക്കെതിരെ ക൪ശന നടപടികൾ സ്വീകരിക്കുമെന്നും കലക്ട൪ പറഞ്ഞു. രാവിലെ 11.30ന് കോളനിയിൽ എത്തിയ കലക്ടറോടൊപ്പം നഗരസഭാ ചെയ൪മാൻ എ.സുരേഷ് കുമാ൪, എഡിഎം എച്ച്.സലീംരാജ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ൪ ആ൪.കമലാഹ൪, കോഴഞ്ചേരി തഹസിൽദാ൪ കെ.ജയിംസ് ജോൺ, വിവിധ രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ തുടങ്ങിയവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.