കുടകിൽ മണ്ണിടിച്ചിൽ; അഞ്ച് പേരെ കാണാതായി

ബംഗളൂരു: കനത്ത മഴയെ തുടർന്ന് കുടകിൽ മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ ഒലിച്ചുപോയി. അഞ്ചു പേരെ കാണാതായി. തലക്കാവേരി ബ്രഹ്മഗിരി ഹിൽസിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ നാരായണ ആചാരിയും അദ്ദേഹത്തിെൻറ ഭാര്യയും സഹോദരനും മറ്റ് രണ്ട് പേരുമാണ് അപകടത്തിൽപെട്ടത്.

കുടക് മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. തലക്കാവേരിയിലേക്കുള്ള റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാൽ ദേശീയ ദുരന്ത നിവാരണ സേനക്ക് അപകടസ്ഥലത്തേക്ക് എത്തിപ്പെടുന്നത് ദുഷ്കരമായെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണർ ആനീസ് കൺമണി ജോയ് പറഞ്ഞു. കഠിനപ്രയത്നങ്ങൾക്ക് ശേഷം ഉച്ച തിരിഞ്ഞാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തെത്താൻ കഴിഞ്ഞത്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

വിരാജ്പേട്ടിലെ കുട്ട വില്ലേജിൽ കഴിഞ്ഞദിവസം 389.5 മില്ലീമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞരണ്ടു മഴക്കാലത്തും പ്രളയവും മണ്ണിടിച്ചിലും കനത്ത നാശം വിതച്ച കുടകിൽ തലക്കാവേരിയിൽ കാര്യമായ അപകടങ്ങളുണ്ടായിരുന്നില്ല. 2018 ൽ കുടകിലെ സോമവാർപേട്ടും മടിക്കേരിയും മണ്ണിടിച്ചിലിൽ ഒറ്റെപ്പട്ടിരുന്നു. കഴിഞ്ഞവർഷം വിരാജ്പേട്ട് മേഖലയിലായിരുന്നു കൂടുതൽ നാശം. കുടക്, ദക്ഷിണകന്നട, ഉഡുപ്പി, ചിക്കമകളൂരു ജില്ലകളിൽ വരുംദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ പ്രവചനം. കുടകിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കുടകിലെ ഹാരംഗി അണക്കെട്ടിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് 9425 ക്യുസക്സ് ജലം കാവേരി നദിയിലേക്ക് തുറന്നുവിട്ടു. ഹാരംഗി, കാവേരി നദികളുടെ ഇരുകരകളിലുമുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വയനാട് അടക്കമുള്ള കബനിയുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചതിനെ തുടർന്ന് കബനി അണക്കെട്ടിെൻറ ഷട്ടറുകളും ഉയർത്തി. മുൻകരുതലിെൻറ ഭാഗമായി കബനി നദിയുടെ തീരഗ്രാമമായ എച്ച്.ഡി കോെട്ടയിൽനിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.