റായ്പൂർ: താനും അനുയായികളും വീട്ടുതടങ്കലിലാണെന്ന് ഛത്തീസ്ഗഡ് ജനത കോൺഗ്രസ് നേതാവ് അജിത് ജോഗി. ഛത്തീസ്ഗഡിൽ ബന്ദിന് ആഹ്വാനം ചെയ്തതിന്‍റെ പേരിലാണ് തന്നെ സർക്കാർ തടവിലാക്കിയിരിക്കുന്നതെന്നാണ് ജോഗി പുറത്തുവിട്ട വിഡിയോയിൽ വിശദമാക്കുന്നത്.
തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കുന്നില്ല. വീടിന് ചുറ്റും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. ഗുണ്ടകളും ക്രമിനലുകളും പുറത്ത് നിർബാധം തുടരുമ്പോഴാണ് രമൺ സിങ് തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നതെന്നും ജോഗി വിഡിയോയിൽ ആരോപിക്കുന്നു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങിന്‍റെ വസതിക്ക് മുമ്പിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് അജിത് ജോഗിയുടെ പാർട്ടി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്. ഇതിന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.