ന്യൂഡൽഹി: പഞ്ചാബിൽ നിന്ന് മാറിനിൽക്കാൻ ബിജെപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജ്യസഭ എംപി സ്ഥാനം രാജിവെച്ചതെന്ന് നവജോത് സിങ് സിദ്ദു. രാജ്യസഭാംഗത്വം രാജിവെച്ചതിന് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലേക്ക് ശ്രദ്ധിക്കേണ്ടെന്നാണ് തന്നോട് പറഞ്ഞത്. ഇത് നാലാം തവണയാണ് ഇത് സംഭവിക്കുന്നത്. പഞ്ചാബ് എെൻറ ജന്മനാടാണ്. അവിടം ഉപേക്ഷിക്കാനാവില്ല. ജന്മനാടിനേക്കാൾ വലുതല്ല ഒരു പാർട്ടിയുമെന്നും സിദ്ദു പറഞ്ഞു.
ബിജെപി രാജ്യസഭാംഗമായിരുന്ന സിദ്ദു കഴിഞ്ഞ ആഴ്ചയാണ് എംപി സ്ഥാനം രാജിവെച്ചത്. 2014 ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിേഷധിച്ച സിദ്ദുവിനെ ഇൗ വർഷമാണ് രാജ്യസഭാംഗമായി നാമനിർദേശം ചെയ്തത്. 2004 മുതൽ പഞ്ചാബിലെ അമൃത്സർ മണ്ഡലത്തിൽ നിന്നുള്ള എം. പിയാണ് സിദ്ദു. ബിജെപി വിട്ട സിദ്ദു പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാവുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.