അനധികൃത സ്വത്ത് സമ്പാദനം: ഹിമാചല്‍ മുഖ്യമന്ത്രിയുടെ ഭാര്യക്ക് നോട്ടീസ്

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍െറ ഭാര്യ പ്രതിഭക്ക് ആദായ നികുതി വകുപ്പിന്‍െറ നോട്ടീസ്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇന്‍ഷുറന്‍സ് ഏജന്‍റ് ആനന്ദ് ചൗഹാന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നുവെന്നു കാണിച്ച് വീരഭദ്ര സിങ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രതിഭയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യംചെയ്യുന്നതിനായി വിളിപ്പിച്ചിരിക്കുന്നത്. അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് വീരഭദ്ര സിങ്ങിന്‍െറ എട്ടു കോടി വരുന്ന ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. 2009-11 കാലയളവില്‍ കേന്ദ്ര ഉരുക്ക് മന്ത്രിയായിരിക്കെ 6.1 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വീരഭദ്ര സിങ്ങിനെതിരെയുള്ള കേസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.